മുഷറഫ് തന്ത്രങ്ങള്‍ക്ക് പടിയിറക്കം

ടി .പ്രതാപചന്ദ്രന്‍

PTI
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അസ്ഥാനത്താക്കാനും മുഷറഫ് അസാമാന്യ പാടവമാണ് കാട്ടിയത്. പാകിസ്ഥാന്‍ ഭീകരുടെ താവളമാവുന്നു എന്ന് അന്താരാഷ്ട്ര സമൂഹം ആരോപിച്ചപ്പോള്‍ ഭീകരതയ്ക്കെതിരെ പോരാട്ടം നടത്താന്‍ മുഷറഫ് അമേരിക്കയുടെ ഒപ്പം ചേര്‍ന്നു.

പാകിസ്ഥാനിലെ ഭരണത്തലവനായിരിക്കവേ പട്ടാള മേധാവിസ്ഥാനവും കൈയാളാന്‍ പാടില്ല എന്ന ആവശ്യം ശക്തമായപ്പോള്‍ പട്ടാള വേഷം അഴിച്ചു വച്ച് സിവിലിയന്‍ പ്രസിഡന്‍റാവാനും മുഷറഫ് മടികാണിച്ചില്ല.

പാകിസ്ഥാനില്‍ അമേരിക്കന്‍ സ്വാധീനം വര്‍ദ്ധിച്ചുവരുന്നത് ക്രമേണ എതിരാളികള്‍ ആയുധമാക്കി. പാകിസ്ഥാനില്‍ 2007 നവംബര്‍ മൂന്നിന് മുഷറഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പാകിസ്ഥാന്‍ ജനാധിപത്യത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

ഇതോടൊപ്പം തന്നെ ആജ്ഞാനുവര്‍ത്തിയാവാന്‍ വിസമ്മതിച്ചതിന് പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയെ പുറത്താക്കിയതും മുഷറഫിനെ ജനമധ്യത്തില്‍ നിന്ന് ഏറെ അകലെയാക്കി.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :