പൊട്ടിത്തെറിക്കുന്ന സത്യങ്ങള്‍!

പീസീ

PRO
സ്ഫോടന പരമ്പരകളിലൂടെ സമൂഹ മനസ്സിനെ ഞെട്ടിച്ച ഭീകരര്‍ അവരുടെ പ്രവര്‍ത്തിയിലൂടെ ചില അപ്രിയ സത്യങ്ങള്‍ക്കും അടിവരയിടുകയാണ്. ഭീകരതയ്ക്കൊപ്പം സാങ്കേതിക വിദ്യകൂടി കൂട്ടിച്ചേര്‍ത്താല്‍ അത് കൊടും ഭീകരതയാവുമെന്ന സ്ഫോടനാത്മകമായ സത്യമാണ് ഇപ്പോള്‍ നമ്മെ നോക്കി പല്ലിളിക്കുന്നത്.

ഇന്ത്യയുടെ മാറിലൂടെ അനായാസ സംഹാര താണ്ഡവം നടത്താന്‍ ഭീകരരെ നൂതന സാങ്കേതിക വിദ്യ ഒട്ടേറെ സഹായിച്ചെന്ന വിലയിരുത്തലാണ് തിരിച്ചടിയാവുന്നത്. ബോംബുകള്‍ അനായാസം നിര്‍മ്മിക്കാനും സ്ഥാപിക്കാനും സ്ഫോടന പദ്ധതി നടപ്പിലാക്കാനും വിരുദ്ധ ശക്തികള്‍ക്ക് സാങ്കേതിക വിദ്യ സഹായകമായി.

  100 അല്ലെങ്കില്‍ 200 രൂപ മുടക്കിയാല്‍ ഒരു ബോംബ് പൊട്ടിക്കാന്‍ സാധിക്കും. എന്നാല്‍, അതിനെ തടയണമെങ്കില്‍ 500 പൊലീസുകാരുടെ സേവനമെങ്കിലും വേണം      
ഇ-മെയിലുകള്‍ അയച്ചാല്‍ അത് പിന്തുടരാന്‍ എളുപ്പമെന്ന് മനസ്സിലാക്കിയ ഭീകരര്‍ ഇത്തവണ ശരിക്കും ചുവട് മാറ്റിച്ചവിട്ടി. മെയിലുകള്‍ അയയ്ക്കുന്നതിന് പകരം ഡ്രാഫ്റ്റ് ആയി സന്ദേശം സംരക്ഷിച്ചു. ശൃംഖലയിലെ മറ്റാളുകള്‍ ഒരേ രഹസ്യവാക്കും ഇ-മെയില്‍ വിലാസവും ഉപയോഗിച്ചാല്‍ ഈ ഡ്രാഫ്റ്റ് തുറന്ന് വായിച്ച് സന്ദേശം മനസ്സിലാക്കാന്‍ കഴിയുമെന്ന സുഖകരമായ സാധ്യത അവര്‍ ഉപയോഗപ്പെടുത്തി. ഈ സൂചനകളെല്ലാം തെറ്റായ കരങ്ങളില്‍ വിജ്ഞാനം എത്തിച്ചേര്‍ന്നതിന്‍റെ സാക്‍ഷ്യമാണ്.

ഇന്ത്യയ്ക്ക് ഭീകര ചെയ്തികളെ മറികടക്കാനുള്ള സാങ്കേതിക ജ്ഞാനമുണ്ട്. പക്ഷേ, സാധാരണ മാനുഷിക തയ്യാറെടുപ്പുകളിലൂടെ മാത്രമേ സാങ്കേതിക ജ്ഞാനത്തെ പ്രയോജനപ്രദമായി പ്രയോഗിക്കാന്‍ സാധ്യമാവുകയുള്ളൂ. ഒരു പൊലീസ് ഓഫീസര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കാം, “ 100 അല്ലെങ്കില്‍ 200 രൂപ മുടക്കിയാല്‍ ഒരു ബോംബ് പൊട്ടിക്കാന്‍ സാധിക്കും. എന്നാല്‍, അതിനെ തടയണമെങ്കില്‍ 500 പൊലീസുകാരുടെ സേവനമെങ്കിലും വേണം”.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :