ബിജു താടിയും മുടിയും വടിച്ചു, തിരിച്ചറിഞ്ഞത് പെട്രോള്‍ പമ്പില്‍ വച്ച്, ലാപ്ടോപ്പ് വില്‍ക്കുന്നതിനിടെ പിടിയിലായി!

PRO
മൊബൈല്‍ ഫോണാണ് ബിജു രാധാകൃഷ്ണന് വിനയായത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് ടെലിഫോണിലൂടെ ബിജു രാധാകൃഷ്ണന്‍ ഒരുമണിക്കൂറോളം അഭിമുഖം നല്‍കിയിരുന്നു. അതോടെയാണ് ബിജുവിന്‍റെയും സുഹൃത്തുക്കളുടെയും മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.

കോയമ്പത്തൂരില്‍ വലിയ സൌഹൃദ സംഘമാണ് ബിജു രാധാകൃഷ്ണനുള്ളത്. അതുകൊണ്ടുതന്നെ ബിജു കോയമ്പത്തൂരില്‍ എവിടെയെങ്കിലും ഉണ്ടാകുമെന്ന നിഗമനം പൊലീസിനുണ്ടായിരുന്നു. ഇക്കാര്യത്തേക്കുറിച്ച് കൂടുതലായി അന്വേഷിക്കാന്‍ കോയമ്പത്തൂര്‍ ക്യൂ ബ്രാഞ്ച് പൊലീസിനെ ഏല്‍പ്പിച്ചിരുന്നു.

ബിജു രാധാകൃഷ്ണന്‍ എത്താന്‍ സാധ്യതയുള്ള ഇടങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പെടോള്‍ പമ്പില്‍ വച്ച് ബിജുവിനെ കാണാന്‍ കഴിഞ്ഞെങ്കിലും പിടികൂടാനായില്ല. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ ഇയാളെ പിടികൂടാന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കിയെങ്കിലും അത് പരാജയപ്പെട്ടു.

കോയമ്പത്തൂര്‍| WEBDUNIA|
അടുത്ത പേജില്‍ - അവിനാശി ഗ്രാന്‍ഡ് റീജന്‍സിയില്‍ 2 ദിവസം, പിന്നീട് മധുര - ഡിണ്ടുഗല്‍ റൂട്ടില്‍ ചുറ്റിയടിച്ചു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :