നാടു നീങ്ങിയത് തിരുവിതാംകൂറിന്റെ മനസ് അറിഞ്ഞ മഹാരാജാവ്

PRO
PRO
'ഭക്തിയുടെ നറുംപാല്‍ തിളപ്പിച്ച് ശ്രീപത്മനാഭന് നിത്യവും നിവേദ്യം ഒരുക്കാന്‍ ആഗ്രഹിക്കുന്ന ഒരു ദാസഭക്തനാ'ണ് താനെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചെറുപ്പം മുതല്‍ തന്നെ ഫോട്ടോഗ്രഫിയോട് വലിയ താല്പര്യമായിരുന്നു. യാത്രകള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹതോടൊപ്പം ക്യാമറ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെ ചിത്രങ്ങളുടെ ചക്രവര്‍ത്തിയായി അദ്ദേഹം. ഇപ്പോള്‍ രംഗവിലാസം കൊട്ടാരത്തില്‍ ഉത്രാടം തിരുനാള്‍ ഫോട്ടോകള്‍ക്ക് പ്രത്യേകം ഗാലറി തന്നെയുണ്ട്.

എല്ലാ കായിക വിനോദങ്ങളും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പുതിയ കാറുകള്‍, കുതിരസവാരി, ക്യാമറ, യാത്രകള്‍ എന്നിവയോട് വല്ലാത്ത കമ്പമായിരുന്നു അദ്ദേഹത്തിന്. കഴിഞ്ഞവര്‍ഷം കുടുംബാംഗങ്ങളുടെയും സര്‍ക്കാരിന്റെയും നിര്‍ബന്ധത്തിന് വഴങ്ങി നവതി ആഘോഷിച്ചു. ഈ വര്‍ഷം നവംബര്‍ 11-ന് ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. അനാരോഗ്യത്തെ വകവെയ്ക്കാതെ കൊച്ചിയിലെത്തിയാണ് അദ്ദേഹം ചാള്‍സ് രാജകുമാരനെ കണ്ടത്. തിരുവിതാംകൂര്‍ പവന്‍ ചാള്‍സിന് സമ്മാനമായി നല്‍കുകയും ചെയ്തു.

അടുത്ത പേജില്‍: മഹാനിധിയുടെ തമ്പുരാന്‍


തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :