നാടു നീങ്ങിയത് തിരുവിതാംകൂറിന്റെ മനസ് അറിഞ്ഞ മഹാരാജാവ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തിരുവിതാംകൂറിന്റെ മനസ് അറിഞ്ഞ മഹാരാജാവ് ആയിരുന്നു അന്തരിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ. രാജഭരണത്തെ ജനാധിപത്യത്തോട് ബന്ധിപ്പിച്ചിരുന്ന കണ്ണിയായിരുന്നു അദ്ദേഹം. രാജാധിപത്യത്തേക്കാള്‍ വൈകാരിക ബന്ധമായിരുന്നു അദ്ദേഹത്തിന് തിരുവിതാംകൂറിനോടും ശ്രീപത്മനാഭസ്വാമിയോടും. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.

1922 മാര്‍ച്ച് 22ന് രവിവര്‍മ കൊച്ചു കോയിക്കല്‍ തമ്പുരാന്റെയും റാണി സേതു പാര്‍വതി ഭായിയുടെയും മകനായി ജനനം‍. രാജഭരണകാലത്ത് 1947 വരെ തിരുവിതാംകൂറിന്റെ ഇളയരാജാവ്. 1991 മുതല്‍ തിരുവിതാംകൂറിന്റെ മഹാരാജാവാണ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ. ജേഷ്ഠന്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പിന്‍ഗാമിയായാണ് അദ്ദേഹം അവരോധിക്കപ്പെട്ടത്.

1943ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. സംസ്കൃതത്തില്‍ മികച്ച വിദാര്‍ഥിക്കുള്ള സ്വര്‍ണമെഡല്‍നേടി. തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സിന്‍റെ ലഫ്റ്റനന്‍റ് കേണലാകാന്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. 1952ല്‍ പ്ലീമത് കാര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായി. കുട്ടിക്കാലത്ത് കായികപ്രതിഭയായിരുന്നു.

അടുത്ത പേജില്‍: ഭക്തിയുടെ നറുംപാല്‍ തിളപ്പിച്ച് ശ്രീപത്മനാഭന് നിവേദ്യം ഒരുക്കിയ ഭക്തന്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :