ആധുനിക കാലത്തും അന്ധവിശ്വാസങ്ങള്‍ക്ക് അറുതിയില്ല: തന്ത്രവിദ്യ ചെയ്ത ടെക്കിയുടെ ഭാര്യ മരിച്ചു, ഒജോ ബോര്‍ഡിലൂടെ പ്രേതസല്ലാപം ഇന്റെര്‍നെറ്റിലും

PRO


നാട്ടിന്‍‌പുറങ്ങളില്‍ ഒടിവിദ്യ എന്ന ശത്രുസംഹാരവിദ്യ ഉപയോഗിച്ച് ആളുകളെ അപായപ്പെടുത്തി കൊല്ലാന്‍ കഴിവുണ്ടായിരുന്നെന്ന് പറയപ്പെടുന്ന ഒരു വിഭാഗമാണ് ഒടിയന്‍‌മാര്‍. ഒരുകാലത്ത് മുത്തശ്ശിക്കഥകളുടെ അവിഭാജ്യഘടകമായിരുന്നു ഈ ഒടിയന്മാര്‍.

ഒടിയന്‍ കാളയായും പോത്തായും പൂച്ചയായും വരാം. വീട്ടിലേക്ക് രാത്രി വരുമ്പോള്‍ ഇരുള്‍നിറഞ്ഞ വഴികളില്‍ വച്ച് ആക്രമിക്കുമത്രെ.

ഒരു കാലത്ത് കോട്ടയത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്ക് ഒരു പ്രത്യേക പ്രദേശത്ത് നടമാടിയിരുന്ന ഒരു വിദ്യയുടെ മറ്റൊരു രൂപമായിരുന്നുവെന്ന് ഇത് പറയപ്പെടുന്ന. രാത്രികാലങ്ങളില്‍ മൃഗങ്ങളുടെ കൊമ്പും തോലും ഉപയോഗിച്ച് വേഷം കെട്ടി യാത്രക്കാരെ ഇവിടെ പേടിപ്പിച്ചിരുന്നെന്നും കൊലചെയ്തിരുന്നെന്നും കഥകളുണ്ട്. അറവുശാലകളില്‍ നിന്നും ലഭിക്കുന്ന മാടിന്റെ കാല്‍ പൊയ്ക്കാല്‍ പോലെ കാലില്‍ വച്ചുകെട്ടിയാണത്രെ ഈ വിദ്യ പ്രയോഗിച്ചിരുന്നത്.

തങ്ങളെ പലവിധത്തില്‍ പീഡിപ്പിക്കുന്ന സമൂഹത്തിലെ പകല്‍മാന്യന്മാരായ പ്രമാണിമാരെ നേരിട്ട് ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അധഃസ്ഥിതവിഭാഗക്കാരുടെ ഒരു ഒളിപ്പോരായിരുന്നു ഈ ഒടിവിദ്യയെന്നും അതിന് ഒരു നിഗൂഡപരിവേഷം നല്‍കുകയായിരുന്നുവെന്നും ചിലര്‍ പറയുന്നു.

തിരുവനന്തപുരം| WEBDUNIA|
വശീകരണവും ആഭിചാരവുമായി ആധുനിക ഒടിയന്മാര്‍
പാല്‍ വച്ച്, ചകിരി വച്ച് മൂന്നാം ദിവസം തട്ടിപ്പ്; മന്ത്രവാദി പിടിയില്‍- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :