കുടുംബവഴക്ക്; സൈനികന്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് വെട്ടിനുറുക്കി കുളത്തില്‍ ഉപേക്ഷിച്ചു

  soldier , police , dead body , പൊലീസ് , കൊല , ഭാര്യ , സൈനികന്‍
ലുഡിയാന| മെര്‍ലിന്‍ സാമുവല്‍| Last Updated: ശനി, 21 സെപ്‌റ്റംബര്‍ 2019 (11:52 IST)
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് വെട്ടിനുറുക്കി കുളത്തില്‍ ഉപേക്ഷിച്ച കേസില്‍ സൈനികന്‍ അറസ്‌റ്റില്‍. പഞ്ചാബിലെ ലുഡിയാനയിലാണ് സംഭവം. നടത്തിയ ഗുരുചരണ്‍ സിംഗിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുല്‍ജിത് കൗര്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് കുജിത്ത് കഴിഞ്ഞ മാസം ആറിന് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതിയും ഗുരുചരണും വേര്‍പിരിഞ്ഞാണ് കഴിഞ്ഞത്. ഓഗസ്‌റ്റ് ആറിന് കുല്‍ജിത് ഗുരുചരണിനെ കാണാന്‍ പോയെങ്കിലും മടങ്ങിവാന്നില്ല.

ഗുരുചരണിന്റെ വീട്ടിലും മകള്‍ ഇല്ലെന്ന് വ്യക്തമായതോടെ പിതാവ് കുജിത്ത് ഓഗസ്‌റ്റ് ഒമ്പതിന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ഗുരുചരണിനോട് നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്‌നം മൂലം നാട്ടിലെത്താന്‍ കഴിയില്ലെന്ന് ഇയാള്‍ വ്യക്തമാക്കി.

തുടര്‍ന്ന് പൊലീസ് ലഡാക് യൂണിനെ വിവരമറിയിച്ച് ഗുരുചരണിനെ നാട്ടിലെത്തിച്ചു. തെളിവുകള്‍ എതിരായതോടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഓഗസ്‌റ്റ് ആറിനാണ് കൊല നടന്നത്. കുല്‍ജിത്തിനെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കി കുളത്തില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കൊല നടത്തിയ ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. കൃത്യം നടത്താന്‍ സുഹൃത്താണ് സഹായിച്ചതെന്നും ഗുരുചരണ്‍ പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് ഗുരുചരണുമായി എത്തി തെളിവെടുപ്പ് നടത്തി. ഗുരുചരണിന്റെ സുഹൃത്തനായുള്ള അന്വേഷണം തുടങ്ങിയതായി അന്വേഷണ സംഘം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :