അനുബന്ധ വാര്‍ത്തകള്‍
- നിസാൻ കിക്ക്സ് ഫെബ്രുവരിയിൽ ഇന്ത്യൻ നിരത്തുകളിലെത്തും !
- എക്കണോമി സ്മാർട്ട്ഫോണുമായി ഹുവായി; ‘Y7 പ്രോ‘ വിപണിയിൽ
- അയ്യപ്പന്റെ പേരിൽ തെരുവുയുദ്ധം നടത്താൻ ശബരിമലയുടെ മൊത്ത അവകാശം സംഘപരിവാറിനോ ?
- വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന ആദ്യ ബിജെപിക്കാരൻ, രാജേഷ് പാതി മീശ എടുത്തു
- സഹോദരന്റെ ചോറൂണിന് യുവതിയായ അമ്മ ശബരിമലയിൽ കയറിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഉഷ വിനോദ്
ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ ബന്ദിയാക്കി തുടർച്ചയായി ബലാത്സംഗ ചെയ്തു, ക്ഷേത്ര പുരോഹിതൻ പിടിയിൽ
അയോധ്യ: ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയെ ബന്ധിയാക്കി തുടർച്ചയായി പീഡനത്തിനിരയാക്കി ക്ഷേത്രത്തിലെ പൂജാരി. അയോധ്യയിലെ പ്രമുഖ ക്ഷേത്ര പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യയാണ് 30 കാരിയെ തടങ്കലിൽ വച്ച് തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയാക്കിയത്.
ഡിസംബർ 24നാണ് യുവതി ക്ഷേത്ര ദർശനത്തിനായി അയോധ്യയിലെത്തുന്നത്. ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങാൻ തയ്യാറെടുക്കവെ ആത്മീയ പാഠനങ്ങൾ പഠിപ്പിക്കാം എന്ന വ്യാജേന യുവതിയെ പൂരോഹിതൻ തടഞ്ഞു നിർത്തുകയായും പിന്നീട് ബന്ധിയാക്കി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
സംഭവം യുവതിയാണ് പൊലീസിൽ അറിയിച്ചത്. ഇതോടെ പൊലീസ് എത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. പുരോഹിതൻ തന്നെ പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി യുവതി പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ പുരോഹിതൻ കൃഷ്ണ കണ്ഠാചാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.