അനുബന്ധ വാര്ത്തകള്
- അവിഹിതമുണ്ടെന്ന് കണ്ടെത്തി: ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കൊലപ്പെടുത്തി ഭാര്യ
- പുരുഷൻമാരുടെ വിവാഹപ്രായം 18ആക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി നൽകി; അഭിഭാഷകന് കിട്ടിയത് എട്ടിന്റെ പണി
- രാജ്യത്താദ്യമായി ഡീസൽവില പെട്രോൾ വിലയെ മറികടന്നു
- കൂട്ടബലാത്സംഗത്തിനിരയായി: യുവതി വിവസ്ത്രയായി മൂന്നാംനിലയിൽനിന്നും ചാടി
- ‘ആർത്തവമുള്ളപ്പോൾ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുണ്ട്, അതിന്റെ പേരിൽ ദേവി ക്ഷേത്രത്തിൽനിന്നും ഇറങ്ങിയോടിയിട്ടൊന്നുമില്ല‘: ശബരിമല വിഷയത്തിൽ ഗൌരിയമ്മ
ഭൂമിതർക്കത്തിന്റെ പേരിൽ ബന്ധുക്കൾ ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്വാകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി
കൊൽക്കത്ത: നിർഭയക്ക് സമാനമായ ബലാത്സംത്തിന് രാജ്യം വീണ്ടും സാക്ഷ്യം വഹിച്ചു. ഭൂമി തർക്കത്തിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിഒരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്.
കുടുംബത്തിലുണ്ടായിരുന്ന ഭൂമിതർക്കം ചർച്ച ചെയ്യുന്നതിന് കുളക്കടവിലെത്താൻ ബന്ധുവും ഇയാളുടെ മക്കളും യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. കുളക്കടവിൽ എത്തിയ യുവതിയെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റുകയുമായിരുന്നു.
അക്രമികൾ വഴിയരികിൽ ഉപേക്ഷിച്ച യുവതിയെ പിന്നീട് ഒരു റിക്ഷ ഡ്രൈവർ കാണുകയും വീട്ടുലെത്തിക്കുകയുമായിരുന്നു. ഉടൻ തന്നെ യുവതിയെ വീട്ടുകാർ ആശുപത്രിയി എത്തിച്ചു. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. 2012ൽ രാജ്യ തലസ്ഥാനത്ത് നടന്ന നിർഭയ കൂട്ടബലാത്സംഗത്തിന്റെ തനിയാവർത്തനങ്ങൾ രാജ്യത്തെ പലഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.