ചെന്നൈയിൽ 15ഓളം പേർ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Sumeesh| Last Modified ചൊവ്വ, 17 ജൂലൈ 2018 (13:43 IST)
ചെന്നൈ: ചെന്നൈയിൽ 15ഓളം പേർ ചേർന്ന് പതിമൂന്ന് കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ അഞ്ചുമാസമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി വരികയായിരുന്നു എന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പരയുന്നു.

വീടിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യൂന്ന
തൊഴിലാളികളാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പെൺകുട്ടിക്ക് മയക്കുമരുന്നു നൽകി അറുപത്തൊന്നുകാരനയ പ്ലമ്പിങ് തൊഴിലാളിയാണ് ആദ്യം പീഡനത്തിനിരയാക്കുന്നത്. പിന്നീട് അസ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സുഹൃത്തുക്കൾക്ക് കാഴ്ചവെക്കുകയയിരുന്നു.

വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ ആറുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ പോക്സോ കുറ്റം ചുമത്തി. മറ്റുള്ളവർക്കായിള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :