അനുബന്ധ വാര്‍ത്തകള്‍
- കൊവാക്‌സിന് അംഗീകാരം? ലോകാരോഗ്യസംഘടനയുടെ നിർണായക യോഗം ഇന്ന്
- രണ്ട് മുതൽ 18 വരെയുള്ള കുട്ടികൾക്ക് കോവാക്സിൻ ശുപാർശ ചെയ്ത് വിദഗ്ധ പാനൽ
- ഇന്ത്യയുടെ കോവാക്സിന് അംഗീകാരം നല്‍കുന്നതിനുള്ള അന്തിമതീരുമാനം അടുത്തയാഴ്ചയെന്ന് ലോകാരോഗ്യ സംഘടന
- ഇന്ത്യയില്‍ സ്കൂളുകള്‍ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന
- ഈയൊരറ്റ കാരണം കൊണ്ട് ലോകത്ത് വര്‍ഷം 70 ലക്ഷം പേര് മരിക്കുന്നു!
കൊവാക്‌സിന് അനുമതി കിട്ടിയില്ല, കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന: നവംബർ മൂന്നിന് വീണ്ടും യോഗം
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കോവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യസംഘടന. വാക്‌സിൻ അംഗീകാരത്തിനായി ഇന്നലെ ചേർന്ന യോഗത്തിലാണ് കൂടുതൽ വ്യക്തത് വേണമെന്നത് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്.
വാക്സിൻ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബർ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.കഴിഞ്ഞ മാസം വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വാക്‌സിൻ കോവാക്‌സിന് ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടുകയായിരുന്നു.
ഇന്നലെ നടന്ന യോഗത്തിലും കൂടുതൽ വ്യക്തത വേണമെന്നാണ് ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടിട്ടുള്ളത്. കോവാക്‌സിന്റെ ജൂലായ് മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.