അനുബന്ധ വാര്‍ത്തകള്‍
- Breaking News: ഒമിക്രോണ്‍ ഇന്ത്യയിലും; രണ്ട് പേരില്‍ രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്രം
- ഒമിക്രോൺ: പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിച്ചു: വീണാ ജോർജ്
- വിദേശരാജ്യങ്ങളിലെ ഒമിക്രോണിനു പിന്നാലെ സംസ്ഥാനത്തെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക്
- സന്നിധാനത്തും നീലിമലയിലും റവന്യു ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി
- ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍
സംസ്ഥാനത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത് ജനസംഖ്യയുടെ 65 ശതമാനം പേര് മാത്രം
വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നും രണ്ടും ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര് വാക്സിനെടുത്തപ്പോള്‍ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേര് വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷന് 36,428 പേരില്‍ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായും വര്‍ധിച്ചിട്ടുണ്ട്.
വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് (2,57,04,744) ആദ്യ ഡോസ് വാക്സിനും 65.5 ശതമാനം പേര്‍ക്ക് (1,74,89,582) രണ്ടാം ഡോസ് വാക്സിനും നല്കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,31,94,326 ഡോസ് വാക്സിനാണ് നല്‍കിയത്.