കാറല്‍ മാര്‍ക്സിന്‍റെ താടി

സ്വാതി ആര്‍

PRO
"അല്ല, നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഏതാണ്ടൊക്കെ ഇടണമെന്ന് നിര്‍ബന്ധമൊന്നും
ഇല്ലേ...''
ഹെലന്റെ ഇളം നീല സാറ്റിന്‍ നൈറ്റി തൊട്ടുനോക്കി ഹിമ ചോദിച്ചു:
"ഏത്'' ഹെലന്റെ പൂച്ചക്കണ്ണ് വിടര്‍ന്നു.
"അതില്ലേപ്പാ... ഒരു മുണ്ടും പിന്നെ പിറകിലൊരു വാലും.''
"ഓ... ചട്ടേം മുണ്ടും...ഞങ്ങള് ചെറിയ പെമ്പിള്ളാരെന്നത്തിനാ ഇപ്പോഴെ അതൊക്കെ
ഇട്ട് നടക്കുന്നെ. അപ്പന്റെ തറവാട്ടിലെ ചില വല്യമ്മച്ചിമാര് ഇട്ന്നത് കാണാം.''
"ആ പറഞ്ഞത് ശരിയല്ല ഹെലന്‍. കാര്യം നമ്മള് ഇന്ത്യക്കാരാണെങ്കിലും ഹിന്ദൂസ്
മുണ്ടും നേര്യതും ക്രിസ്ത്യന്‍സ് ചട്ടേം മുണ്ടും മുസ്ലിംസ് ബുര്‍ക്കേം ഇടണം.
എല്ലാരും ഒരു പോലെയാണെങ്കില്‍ പിന്നെ എന്തോന്ന് നാനാത്വത്തില്‍ ഏകത്വം?''

ഹിമ ഒന്നുകൂടി ഹെലനോട് ചേര്‍ന്നിരുന്ന് ശബ്ദം താഴ്ത്തി ചോദിച്ചു:
"നിങ്ങള്‍ടെ ജാതിക്കാരെങ്ങന്യാ... ഈ സങ്കരയിനങ്ങളെയൊക്കെ
പ്രോത്സാഹിപ്പിക്ക്വോ...?''
"അല്ലാതെ പറ്റില്ലല്ലോ... കടേന്ന് വാങ്ങുന്നത് മലക്കറികള് മൊത്തം ഇപ്പോ ആ
ടൈപ്പല്ലേ.''
"ആണോ... അങ്ങനാണെങ്കില്‍ നല്ല എ ക്ലാസ് നായരെ ഞാന്‍ കൊണ്ടുത്തന്നാല്‍ നീ
കെട്ട്വോ...?''
"നിനക്കിതെന്നതാ സാത്താന്‍ കൂടിയോ രാവിലെത്തന്നെ...''
ഹെലന്റെ ചോദ്യം വകവയ്ക്കാതെ ഹിമ കിഴക്കോട്ട് തിരിഞ്ഞിരുന്ന് വായുവില്‍ ഒരു
വലിയ കുരിശ് വരച്ചു.

"വിശുദ്ധകുരിശിന്റെ അടയാളത്താലേ ഞങ്ങളുടെ ശത്രുക്കളില്‍ നിന്നും ഞങ്ങള്‍ക്ക്
രക്ഷയേകണേ, ഞങ്ങളുടെ തമ്പുരാനെ... പിതാവിന്റെയും പുത്രന്റെയും
പരിശുദ്ധാത്മാവിന്റേയും നാമത്താലേ ആമേന്‍...''
കാറ്റത്തൊരു അപ്പൂപ്പന്‍ താടിപോലെ ഹിമ ഒഴുകിപ്പോകുന്നതുനോക്കി നില്‍ക്കെ
അടുത്തു തന്നെ മലയാറ്റൂര്‍ പള്ളീല്‍ പോയി ഒന്നു കുമ്പസരിക്കണമെന്ന് ഹെലന്‍
ഉറപ്പിച്ചു.

യൂണിറ്റ് കമ്മിറ്റി നടക്കുന്ന ദിവസം സെക്രട്ടറിയോടൊപ്പം കള്ളനും പൊലീസും
കളിക്കുന്ന ഹിമ, ചരിത്രത്തിലാദ്യമായി സെക്രട്ടറിയെ അങ്ങോട്ട് വിളിച്ച്
കമ്മിറ്റിയുടെ സമയം ചോദിച്ചത് ചെറിയ ചര്‍ച്ചാവിഷയമായി.
ഏരിയ കമ്മറ്റീന്ന് സഖാക്കളൊക്കെ എത്തുന്നതേ ഉള്ളൂ. ഹിമ പുറകിലത്തെ ഒരു
ബെഞ്ചില്‍ പോയിരുന്നു.

താന്‍ തേടിയ വള്ളി മുന്‍ബെഞ്ചില്‍ രണ്ടാമതായി ഇരിക്കുന്നതു കണ്ടപ്പോള്‍
അരയ്ക്കു മുകളിലോട്ടാണ് അവന്റെ നീളമെന്ന് അവള്‍ക്ക് തോന്നി.
ഹിമ ചുറ്റും നോക്കി.
ചരിത്രപരമായ ഒരു കൂടിക്കാഴ്ചയ്ക്കാണ് തങ്ങള്‍ സാക്‍ഷ്യം വഹിക്കുന്നതെന്നറിയാതെ
പരസ്പരം സൊറ പറഞ്ഞിരിക്കയാണ് എല്ലാരും.

എന്റെ പ്രിയപ്പെട്ടവനേ... കമ്മിറ്റി തുടങ്ങീട്ട് ഇത്ര നേരമായിട്ടും
ഒരിക്കല്‍പ്പോലും തിരിഞ്ഞുനോക്കാത്തത് സമീപഭാവിയില്‍ നിന്റെ ഏറ്റവും വലിയ
തെറ്റായി ലോകം വിലയിരുത്താന്‍ പോവുകയാണ്. എങ്കിലും അല്‍പം മുന്നോട്ട് ചാഞ്ഞുള്ള
നിന്റെ ആ ഇരിപ്പ് ഹൊ! നീ തന്നെ വിപ്ലവത്തിന്റെ യാഗാശ്വം.
ഒടുവില്‍ ചര്‍ച്ചയുടെ സമയമായപ്പോള്‍ സ്വിച്ചിട്ടതുപോലെ ഹിമയുടെ ശ്വാസം നിന്നു.
തന്റെ യാഗാശ്വം സംസാരിക്കാനായി എഴുന്നേല്‍ക്കുകയാണ്.

പണ്ടെങ്ങാണ്ട് വിവേകാനന്ദന്‍ സായിപ്പിന്റ നാട്ടില്‍പോയി ഒരു പ്രസംഗം
കാച്ചിയപ്പോള്‍ എല്ലാവരുടേയും കണ്ണ് ഒരു മീറ്റര്‍ നീളത്തില്‍ തള്ളിപ്പോയെന്ന്
കേട്ടിട്ടുണ്ട്. ഇവിടെയെങ്ങാന്‍ അത് സംഭവിച്ചാല്‍ എന്തായിരിക്കും കോമഡി.
അനുചിതമായി കോമഡി കയറി വന്നതില്‍ ഹിമയ്ക്ക് കുറ്റബോധം തോന്നി. അവന്റെ കനത്ത
ശബ്ദം ഈ നിശബ്ദതയെ കീറിമുറിക്കാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.
വീര്‍പ്പുമുട്ടി താനിപ്പോ മരിച്ചുപോവുമെന്ന് തോന്നി ഹിമയ്ക്ക്. അവള്‍ മുറുകെ
കണ്ണകളടച്ചു.

"ഇന്നലെ തന്ന അസൈന്‍മെന്റ് എപ്പോ സബ്മിറ്റ് ചെയ്യാനാ പറഞ്ഞെ.''
ഹിമ തിരിഞ്ഞുനോക്കി. അസമയത്ത് ഒരുത്തീടെ ഒരു സംശയം. പക്ഷെ ഒന്നു
കണ്ണുരുട്ടാന്‍പോലും അവള്‍ക്കായില്ല. കാരണം, രണ്ടു ചെവികള്‍ മാത്രമായിരുന്നു
അപ്പോള്‍ അവള്‍ക്കുണ്ടായിരുന്നത്.

"എനിക്കിവിടെ പറയാന്ള്ളത് രണ്ടേ രണ്ട് കാര്യങ്ങളാ. ഒന്നാമത്തെ കാര്യം
ക്യാന്റീനിലെ സാമ്പാറിന്റെ ശോച്യാവസ്ഥയെക്കുറിച്ചാ. ഇങ്ങനെ ഉപ്പിട്ടാ
ആരിക്കെങ്കിലും മര്യാദക്ക് ചോറുണ്ണാന്‍ പറ്റ്വോ... എന്തോന്നാ ഇത്.
വെള്ളരിക്കാപട്ടണോ.. പത്തുര്‍പ്യ കൊടുത്താ താഴത്തെ ഹോട്ടലിന്ന് ഇതിലും നല്ല
ചോറ് കിട്ട്വല്ലോ. ഒന്നും രണ്ടും അല്ല. ഇന്നേക്ക് നാലാമത്തെ ദിവസാ ഞാന്‍
ചോറുണ്ണാണ്ട് മടങ്ങുന്നെ.''
ഇരുന്ന ഇരുപ്പില്‍ അനങ്ങാന്‍ പറ്റാതെ താനിപ്പോ ഒരു പ്രതിമയായിപ്പോവുമെന്ന്
ഹിമക്ക് തോന്നി.

ഒരു നിമിഷം നിര്‍ത്തി അവന്‍ എല്ലാവരേയും ഒന്നു നോക്കി. ആര്‍ക്കും ഒരു
ഭാവമാറ്റവും ഇല്ലെന്ന് കണ്ടപ്പോള്‍ തുടര്‍ന്നു:
"ഇനി രണ്ടാമത്തെ കാര്യം. ഇച്ചിരി നീളം കൂടിപ്പോയത് എന്റെ കുറ്റൊന്ന്വല്ല.
അതിനൊരുമാതിരി മനുഷ്യനെ ആക്കരുത്. എന്റെ ക്ലാസിലെ ബോര്‍ഡില്‍ കൊടക്കമ്പീന്ന്
എഴുതിവച്ചവര്‍ക്കെതിരെ - അത് കമ്മറ്റീലുള്ളവരായാലും കര്‍ശന നടപടി വേണം. ആ
കയ്ഞ്ഞു... ബാക്കി പിന്ന...''
അറബിക്കഥയിലെ രാജകുമാരിയെപ്പോലെ വല്ല പരവതാനീലും കേറി വെന്റിലേറ്ററിലൂടെ ആ
മുറിക്ക് പുറത്തു കടക്കാന്‍ അവള്‍ക്ക് തോന്നി.
PRO


കമ്മറ്റി കഴിഞ്ഞ് പുറത്തിറങ്ങിയ ആ കൊടക്കമ്പിയെ ഹിമ കൈകൊട്ടി വിളിച്ചു.
"ഈ തീവ്ര ഇടതുപക്ഷം തീവ്ര ഇടതുപക്ഷം എന്നുപറയുന്നവരായിരിക്വോ ക്യാന്റീനിലെ
സാമ്പാറിന് ഉപ്പുകൂട്ടാന്‍ കാരണം?''
"എന്ത്?'' മുഖം ചുളിഞ്ഞ് അവനൊരു കൊട്ടത്തേങ്ങ കണക്കെയായി.
"ഒന്നൂല്ലെടാ ഈര്‍ക്കിലിച്ചെക്കാ...''
നീളന്‍കാലുകള്‍ പരമാവധി നീട്ടി വച്ചിട്ടും അകന്നുപോകുന്ന ഹിമയുടെ
പൂച്ചനടത്തിനൊപ്പം എത്താന്‍ അവനായില്ല.

വീട്ടിലെത്തുന്നവതുവരെയുള്ള ക്ഷമയില്ലാത്തതിനാല്‍ ഹിമ പാതിവഴിയില്‍ നടത്തം
നിര്‍ത്തി. ബാഗിനുള്ളില്‍ നിന്ന് ഡയറി വലിച്ചെടുത്ത് എഴുതി.
'ഈ മഹാന്മാരെന്നു പറയുന്നവര്‍ നമ്മള്‍ വിചാരിക്കുന്നതുപോലൊന്നും അല്ല. അവരൊക്കെ
ഭയങ്കര സംഭവങ്ങളാ. കാരണം, അവരുടെ താടിക്കും മീശക്കും വരെ ചരിത്രപരമായ ഒരുപാട്
ദൌത്യങ്ങളുണ്ട്.'
പിന്നെ ഡയറി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കോളജ് മുറ്റത്തെ ചെറിയ കുളത്തിലേക്ക്
അവള്‍ ഏന്തിവലിഞ്ഞു നോക്കി. ഇലയനക്കം കേട്ട് ഒരു പച്ചത്തവള പ്ളം...ന്ന് പറഞ്ഞ്
WEBDUNIA|
ചാടി. ഹിമയുടെ മുഖം നൂറു കഷണങ്ങളായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :