അനുബന്ധ വാര്‍ത്തകള്‍
- ചാര്‍ളി കണ്ട് ഫാനായി പോയി, എന്നെങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ദുല്‍ഖറിന്റെ കട്ട ഫാനെന്ന് വെളിപ്പെടുത്തി തെലുങ്ക് നടി
- മമിതയായിരുന്നില്ല, കര സിനിമയില്‍ ധനുഷിന്റെ നായികയായി ആദ്യം പരിഗണിച്ചത് മറ്റൊരു നടിയെ
- സന്തോഷ് ട്രോഫിക്ക് ശേഷം നിവിനുമായി ഗ്യാങ്ങ്സ്റ്റർ കോമഡി ചിത്രമൊരുക്കാൻ വിപിൻ ദാസ്
- ജനനായകൻ നഷ്ടമായാൽ നിർമാതാവിനായി വിജയ് മറ്റൊരു ചിത്രത്തിൽ കൂടി അഭിനയിച്ചേക്കും, കഥ ആലോചിക്കാൻ നിർദേശം
- ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പശുവും ചത്തു, മോരിലെ പുളിപ്പും പോയി: ജനനായകൻ മെയ് എട്ടിന് റിലീസ് ചെയ്തേക്കും
സെന്‍സര്‍ ബോര്‍ഡുമായുള്ള നീണ്ട നാളത്തെ പോരാട്ടത്തിനൊടുവില്‍ വിജയ് നായകനാകുന്ന ജനനായകന് തിയേറ്ററുകളിലേക്കെത്തുന്നു. മെയ് എട്ടിന് സിനിമ ലോകവ്യാപകമായി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴ്നാട് നിയമസഭ തിരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരെഞ്ഞെടുപ്പിന് മുന്‍പായി റിലീസ് ചെയ്യാനുള്ള പദ്ധതിയാണ് ഇതോടെ ഇല്ലാതെയായത്. എച്ച് വിനോദാണ് സിനിമയുടെ സംവിധായകന്.
കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സെന്‍സര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് സിനിമയുടെ റിലീസ് നീളുകയായിരുന്നു. അടുത്തിടെ സിനിമയുടെ പതിപ്പ് ഓണ്‍ലൈനില്‍ ചോരുകയും ചെയ്തിരുന്നു. തമിഴ്നാട് നിയമസഭ തിരെഞ്ഞെടുപ്പിന് ശേഷമാണ് സിനിമ റിലീസിനായി ഒരുങ്ങുന്നത്. വിജയെ വെള്ളിത്തിരയില്‍ അവസാനമായി കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിജയ് നായകനാകുന്ന സിനിമയില്‍ പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോള്‍,പ്രകാശ് രാജ്, പ്രിയാമണി, നരേന് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.