ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍

ബി ഗിരീഷ്

എ ചന്ദ്രശേഖര്‍
PROPRO
ക്യാമറ ക്ലിക്ക്‌ ചെയ്യപ്പെടുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌. ക്യാമറക്ക്‌ മുന്നിലെ കാലം നിശ്ചലരൂപത്തില്‍ ഫിലിം ചുരുളുകള്‍ക്കുള്ളില്‍ ശേഖരിക്കപ്പെടുന്നു. ക്യാമറയിലൂടെ ജീവിതം പകര്‍ത്തുന്ന സിനിമയിലോ ഒരോ ഷോട്ടിലും നിശ്ചലമാക്കപ്പെട്ടകാലം കിടന്നു വീര്‍പ്പുമുട്ടുന്നു. ‘സമയത്തില്‍ കൊത്തിയെടുത്ത ശില്‌പ’മെന്ന്‌‌ സിനിമക്ക്‌ വ്യാഖ്യാനം ലഭിക്കുന്നത്‌ തന്നെ ഈ നിരീക്ഷണത്തില്‍ നിന്നാണ്‌.

അനാദിയായ കാലം കെട്ടു പിണഞ്ഞ്‌‌ സിനിമക്കുളളില്‍ പലവിധം കുരുങ്ങികിടക്കുന്നു. സിനിമക്കുള്ളില്‍ ചരമം പ്രാപിച്ച്‌ കിടക്കുന്ന ഈ സമയത്തെ കുരുക്കഴിച്ച്‌ പുറത്തിറക്കി വ്യാഖ്യാനിക്കുള്ള ശ്രമമാണ്‌ മാധ്യമപ്രവര്‍ത്തകനായ എ ചന്ദ്രശേഖറിന്‍റെ ‘ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ ’ എന്ന പുസ്‌തകം. മലയാള സിനിമയുടെ പരിമിതമായ ചുറ്റുപാടില്‍ ഇത്തരമൊരു ഗൗരവമുള്ള ശ്രമം ഒരു സാഹസ പ്രവര്‍ത്തനമാണ്‌.

സിനിമയിലെ സാമൂഹികമായ പ്രശ്‌ന പരിസരങ്ങളാണ്‌ കേരളീയസാഹചര്യത്തില്‍ ചെലവാകുന്ന പ്രമേയം. സിനിമയുടെ ഇതിവൃത്തചുറ്റിപറ്റിയുള്ള അന്വേഷങ്ങളും പഠനങ്ങളുമാണ്‌ മലയാള സിനിമ സാഹിത്യത്തില്‍ അധികവും നടന്നു വരാറുള്ളത്‌. സിനിമയിലെ ആണ്‍- പെണ്‍ ആധിപത്യ സമസ്യ, ദളിതന്‍ അവഗണിക്കപ്പെട്ടതിന്‍റെ പരിദേവനം, സമകാലിന സിനിമയില്‍ നിന്ന്‌ അന്യമാകുന്ന കാലികകാഴ്‌ചകള്‍ , രതിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ മലയാള സിനിമകള്‍ക്കുള്ള കുറ്റബോധം എന്നിങ്ങനെ പോകുന്നു സിനിമ പഠന ശ്രമങ്ങള്‍ .

WEBDUNIA|
സിനിമ പ്രമേയങ്ങളുടെ സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുള്ള വിലാപങ്ങളും വികാരപ്രകടനങ്ങളുമാണ്‌ മലയാള സിനിമ ചര്‍ച്ചകളില്‍ മുഴങ്ങികേള്‍ക്കുന്നത്‌. ഒരു കൂട്ടര്‍ പ്രമേയപരമായ അന്വേഷണങ്ങളുമായി കാടുകയറുമ്പോള്‍ മുഖ്യധാര സിനിമ മാധ്യമങ്ങളാകട്ടെ സിനിമനടന്മാരുടേയും നടിമാരുടേയും കൗതുകവിവരങ്ങളും ഗോസിപ്പുകളും വെളിപ്പെടുത്തലുകളുമായി കാലം കഴിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :