പോള്‍ വധം; വീട്ടമ്മയും കാമുകനും കുടുങ്ങിയ കഥ

ജോണ്‍ കെ ഏലിയാസ്

WEBDUNIA|
PRO
PRO
രണ്ടു കുട്ടികളുടെ മാതാവായ വീട്ടമ്മയും വിവാഹിതനായ യുവാവും ചേര്‍ന്ന് വീട്ടമ്മയുടെ ഭര്‍ത്താവിനെ വധിച്ച കഥ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. അവിഹിതബന്ധത്തിലുള്ള താല്‍‌പര്യമാണ് കോട്ടയം പാമ്പാടി പുത്തംപുറം ഭാഗത്ത് കണ്ടത്തില്‍ വീട്ടില്‍ കുര്യന്‍ മകന്‍ ടിസന്‍ കുരുവിളയെ (31) കുടുക്കിയതെങ്കിലും ആഡംബരപൂര്‍ണമായ ജീവിതത്തോടുള്ള ആശയാണ് കാക്കനാട് തെങ്ങോട് (മനക്കക്കടവ്) കോച്ചേരിയില്‍ വീട്ടില്‍ പോള്‍ വര്‍ഗീസിന്റെ ഭാര്യ സജിതയ്ക്ക് (32) വിനയായത്.

കൊല്ലപ്പെട്ട പോള്‍ വര്‍ഗീസും ഭാര്യ സജിതയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരുടെ ജീവിതത്തിലേക്ക് ടിസന്‍ കടന്നുവരാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്നും നാട്ടുകാര്‍ തറപ്പിച്ച് പറയുന്നു. എന്നിട്ടും, ഇതെല്ലാം സംഭവിച്ചു. ടിസനും സജിതയും ജയിലിലേക്ക് പോകുമ്പോള്‍ ബാക്കിപത്രമാകുന്നത് സജിതയുടെ രണ്ട് പെണ്‍‌മക്കളുടെ ഭാവിയും ടിസന്റെ ഭാര്യയുടെ ദുഃഖവുമാണ്. ഭാര്യയെ സ്നേഹിച്ചതിന് സിമിത്തേരിയില്‍ എത്തിയ പോള്‍ വര്‍ഗീസിന്റെ ജീവിതം മലയാളിയുടെ നേര്‍ക്ക് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്.

ടിസന്‍ ആളത്ര ശരിയല്ലെന്നാണ് ലഭിക്കുന്ന വിവരം. തിരുവില്വാമല സ്വദേശിനിയായ അന്‍‌ജുവാണ് ടിസന്റെ ഭാര്യ. ടിസിന്‍ ഭാര്യയെ യു.കെയിലേയ്ക്ക് സ്റ്റുഡന്റ് വിസയില്‍ അയച്ചതിനു ശേഷം കൂടെ പോരുകയായിരുന്നുവത്രെ. ലണ്ടനു സമീപം റെഡിംഗിലാണ് ഇവര്‍ താമസിച്ചിരുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം യു‌കെയില്‍ നിന്ന് അവധിക്കായി ടിസന്‍ നാട്ടില്‍ എത്തിയപ്പോഴാണ് സജിതയുമായി അടുക്കുന്നത്.

അടുത്ത പേജില്‍ വായിക്കുക ‘സജിതയെ ടിസന്‍ കുടുക്കിയതെങ്ങനെ?’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :