അനുബന്ധ വാര്‍ത്തകള്‍
- 'ആ പരിപ്പ് ഈ കലത്തില്‍ വേവില്ല'; നിപയെ ട്രോളി കേരളാ പൊലീസ്
- തെളിവ് ഇയര്‍ഫോണില്‍; യുവതിയെ ബലാത്സംഗത്തിനിരയാക്കിയ യുവാവിന് ലണ്ടനില്‍ തടവ് ശിക്ഷ
- ക്ഷേത്രത്തില്‍ കയറിയെന്ന്; ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിച്ചതച്ചു, വീഡിയോ എടുത്തു - 4 പേര് അറസ്റ്റില്‍
- ഫോണ്‍ ഒളിപ്പിച്ചതാര് ?; പണമിടപാടിന് പിന്നിലാര് ?; ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും
- ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ എവിടെ?; അപകടത്തിനുശേഷം വന്ന ഫോൺകോൾ ആരുടേത്?; ദുരൂഹത അവശേഷിക്കുന്നു
രണ്ട് ദിവസത്തെ കറക്കം, ഉറക്കവും ഭക്ഷണവും ട്രെയിനിൽ, ഫ്രഷ് ആയത് പ്ലാറ്റ്മോഫിലെ വാഷ് റൂമിൽ; വിഷ്ണുപ്രിയയുടെ ആ യാത്ര ഇങ്ങനെ
ദിവസങ്ങൾക്ക് മുൻപാണ് വയനാട് സ്വദേശിനിയായ വിഷ്ണുപ്രിയയെ ട്രെയിനിൽ നിന്നും കാണാതായത്. അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് കൊല്ലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലായിരുന്നു പെൺകുട്ടിയെ കണ്ടെത്താൻ റെയിൽവേ പൊലീസിനെ സഹായിച്ചത്.
മൊബൈൽ ഫോൺ പിടിച്ച് വാങ്ങിയതിൽ പ്രതിഷേധിച്ച് അച്ഛനോടും അമ്മയോടും പിണങ്ങി, വൈരാഗ്യം തീർക്കാനാണ് വീടു വിട്ടിറങ്ങിയതെന്ന് വിഷ്ണുപ്രിയ പൊലീസിനു മൊഴി നൽകി. വിഷ്ണുപ്രിയയുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തെ എതിർത്ത അച്ഛനുമായി പെൺകുട്ടി മിക്കദിവസവും വഴക്കിടുക പതിവായിരുന്നു. ചോറ്റാനിക്കര ആയിരുന്നപ്പോഴും ഇതേ കാര്യത്തിൽ അമ്മയുമായി വഴക്കിട്ടിരുന്നു. അമ്മയ്ക്ക് മനപൂർവ്വം ടെൻഷൻ നൽകാൻ വേണ്ടിയാണ് വിഷ്ണുപ്രിയ വീടു വിട്ടിറങ്ങിയത്.
കാണാതായ 2 ദിവസവും പെൺകുട്ടി ട്രെയിനിൽ തന്നെയായിരുന്നു. ഉറക്കവും ഭക്ഷണവും ട്രെയിനിനകത്തും ഫ്രഷ് ആകുന്നത് റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ് ഫോമിലെ വാഷ് റൂമിലും ആയിരുന്നു. ചോറ്റാനിക്കര - കോഴിക്കോട്, കോഴിക്കോട് - കോച്ചി, കൊച്ചി - തിരുവനന്തപുരം, തിരുവനന്തപുരം - കൊല്ലം എന്നിങ്ങനെയായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് റെയിൽവേ പൊലീസ് കൊല്ലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.