ജി‌എൻ‌പി‌സിയുടെ ഉദ്ദേശം തെറ്റാണെന്ന് സെൻ‌കുമാർ, രാഷ്ട്രീയമോ ജാതിയോ ഇല്ലാതെ എല്ലാവരും ഹൃദയം കൊണ്ട് സഹായിക്കുന്നവരാണെന്ന് അജിത് കുമാർ

Last Modified വ്യാഴം, 30 മെയ് 2019 (11:30 IST)
ഫേസ്ബുക്കിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് ‘ജി എൻ പി സി’ (ഗ്ലാസിലെ നുരയും പ്ലെറ്റിലെ കറിയും). ഈ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഗ്രൂപ്പിന്റെ പേര് തന്നെ ഉദ്ദേശം തെറ്റാണെന്ന് തോന്നിപ്പിക്കുന്നതാണെന്നും അതിനെ പിന്തുണയ്ക്കുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. അമൃത ടിവിയിലെ ‘ജനനായകന്‍’ എന്ന പരിപാടിയിലായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം.

എന്നാല്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ മദ്യത്തെ സംബന്ധിച്ച പോസ്റ്റുകളൊന്നും തന്നെയില്ലെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തുകൂടുന്ന ഇടമാണെന്നും ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ വിശദീകരിച്ചു.

‘24 ലക്ഷം പേരുള്ള ഗ്രൂപ്പിന്റെ അഡ്മിനാണെങ്കിൽ ആ 24 ലക്ഷം ആളുകളിലേക്ക് ഒരു പരസ്യം അയക്കണമെങ്കിൽ വളരെ എളുപ്പം നടക്കും. നിങ്ങൾ ചെയ്യുന്നുണ്ടോയെന്ന് അറിയില്ല. ഏറ്റവും അധികം ആളുകൾ ആകർഷിക്കുന്നത് മോശം കാര്യങ്ങളെയാണ്. കേസിന്റെ സ്ഥിതി അറിയില്ല. പക്ഷേ അതിന്റെ പേര് തന്നെ അതിന്റെ ഉദ്ദേശം ശരിയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്’- സെൻ‌കുമാർ പറഞ്ഞു.

‘രാഷ്ട്രീയമില്ല, ജാതിയില്ല, ആൺ പെൺ വ്യത്യാസമില്ല, മതമില്ല. അതിനകത്തുള്ള അഞ്ച് ലക്ഷം സ്ത്രീകൾക്ക് ആരും പേഴ്സണൽ മെസെജ് അയക്കാറില്ല. ഗ്രൂപ്പിൽ ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ എല്ലാവരും ഹൃദയം കൊണ്ട് സഹായിക്കുന്നവരാണ്’- ഗ്രൂപ്പിന്റെ അഡ്മിൻ പറയുന്നു.

ഫേസ്ബുക്കിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുകളിലൊന്നാണ് ജിഎന്‍പിസി. ഭക്ഷണം, യാത്ര തുടങ്ങിയവയുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ഗ്രൂപ്പില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. തൊഴില്‍രഹിതരായ അംഗങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ഇടവും അടുത്തിടത്ത് രൂപീകരിച്ചിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ...

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ
ആഭ്യന്തര പരീക്ഷയില്‍ പാസായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരിച്ചുവിട്ടത്.

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ...

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍
പെരിങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവരാണ് വീട്ടിലും പരിസരത്തും കൊതുക് ശല്യം നിറഞ്ഞതോടെ ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ട്.

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ ...

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് ...

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു