അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനിടെ രാജ്യത്ത് 89,706 പേർക്ക് രോഗബാധ, 1,115 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43,70,129
- മുന്നണി പ്രവേശനത്തിൽ തീരുമാനം ഉടൻ: വ്യക്തമാക്കി ജോസ് കെ മാണി
- എറണാകുളത്ത് ഇനി അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടുപടിയ്ക്കലെത്തും
- വെയ്റ്റിങ് ലിസ്റ്റിൽ ആണെങ്കിലും ഇനി യാത്ര മുടങ്ങില്ല, ക്ലോൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ
- ചൈനീസ് പട്ടാളക്കാരെത്തിയത് കുന്തങ്ങളും ഇരുമ്പ് വടികളുമായി, ഗാൽവൻ ആക്രമണത്തിന് സമാനമായ നീക്കം
കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഫലപ്രദമല്ല: കണ്ടെത്തൽ ഐസിഎംആറിന്റെ പഠനത്തിൽ
കോവിഡ് വൈറസ് ബാധ ഭേതമാക്കാൻ പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതായി ഐസിഎംആർ. രാജ്യത്തെ 39 പ്രധാന ആശുപത്രികളിൽ വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടീസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തിലേയ്ക്ക് ഐസിഎംആർ എത്തിച്ചേർന്നത്.
രോഗം ഗുരുതരമാകുന്നത് തടയാനോ മരണനിരക്ക് കുറയ്ക്കാനോ പ്ലാസ്‌മ ചികിത്സ സഹായിക്കില്ലെന്ന് പഠനത്തില്‍ വ്യക്തമായതായി ഐസിഎംആര്‍ അറിയിച്ചു. ഏപ്രില്‍ 22 മുതല്‍ ജൂലൈ പതിനാല് വരെ വിവിധ മേഖലകള്‍ തിരിച്ചാണ് പഠനം നടത്തിയത്. കേന്ദ്രഭരണ പ്രദേശങ്ങളിലും 14 സംസ്ഥാനങ്ങളിലെ 25 നഗരങ്ങളിലുമായി രോഗം ഗുരുതരമായ 1,210 രോഗികളില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തൽ. കേരളം ഉൾപ്പടെ നിരവധി സംസ്ഥാനങ്ങൾ കൊവിഡ് രോഗികളിൽ പ്ലാസ്മ ചികിത്സ നടത്തുന്നുണ്ട്.