അനുബന്ധ വാര്‍ത്തകള്‍
- ശബരിമല വിധി: പാരമ്പര്യമായി തുടരുന്ന ആചാരങ്ങളെ മാനിക്കണം, വിധി എല്ലാവർക്കും ബാധകമെന്ന് ഉമ്മൻ ചാണ്ടി
- മുല്ലപ്പള്ളി പാർട്ടിയെ നയിക്കാൻ കരുത്തുള്ളയാൾ; കെ മുരളീധരന്റെ പ്രവര്‍ത്തനമികവിന് പാര്‍ട്ടി നല്കിയ അംഗീകാരമാണ് പുതിയ പദവിയെന്ന് ഉമ്മൻ ചാണ്ടി
- കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടി: ടി എച്ച് മുസ്തഫ
- ചാരക്കേസ് തുറന്നുകാട്ടിയത് കോൺഗ്രസിന്റെ ജീർണമുഖം; നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമെന്ന് കോടിയേരി
- 'മഴ കുറവായിരുന്ന സമയത്ത് ഡാമുകൾ തുറക്കാതിരുന്നതാണ് അപകടകാരണം': ഉമ്മൻ ചാണ്ടി
'നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം': ഉമ്മൻ ചാണ്ടി
'നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം': ഉമ്മൻ ചാണ്ടി
ശബരിമല സ്‌ത്രീപ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സുപ്രീംകോടതി വിധി നിയമപരമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങളുടെയും തുല്യനീതി ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി രാജ്യത്തെ എല്ലാവർക്കും ബാധകമാണ്.
എല്ലാ സമുദായങ്ങൾക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പശ്ചാത്തലങ്ങളും പാരമ്പര്യപരമായ പ്രത്യേകതയും പ്രാധാന്യവും ഉണ്ട്.
സുപ്രീംകോടതി വിധി നിയമപരമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങളുടെയും തുല്യനീതി ഉറപ്പുവരുത്തേണ്ടതുണ്ട്. സുപ്രീംകോടതി വിധി ഈ പശ്ചാത്തലത്തിലാണ്.
എന്നാൽ പാരമ്പര്യമായി നടക്കുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കേണ്ടതായുണ്ട് . നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം.