അനുബന്ധ വാര്‍ത്തകള്‍
- 'മുഖ്യമന്ത്രിയ്കെതിരെ മൊഴി നൽകാൻ നിർബന്ധിയ്ക്കുന്നു'; സ്വപ്നയുടെ പേരിൽ ശബ്ദസന്ദേശം പുറത്ത്
- പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണുമായി വിവോ, വിവോ Y12s വിപണീയിൽ
- പ്രിയപ്പെട്ടവർ എപ്പോഴും കൂടെവേണം എന്ന് ആഗ്രഹിയ്ക്കുന്നവരാണ് ഇവർ !
- നിസ്സാന്‍ പിന്നാലെ കോംപാക്ട് എസ്യുവിയുമായി റെനോയും, ടീസർ പുറത്ത്
- 'ഫോമിൽ അല്ലാഞ്ഞിട്ടും അവസരം നൽകി, ആർസിബിയുടെ വലിയ പരാജയം ആരോൺ ഫിഞ്ചായിരുന്നു'
അവസാനഘട്ട പരീക്ഷണത്തിൽ 95 ശതമാനം ഫലപ്രദം; വാക്സിൻ തയ്യാറെന്ന് ഫൈസർ
ന്യുയോർക്ക്: അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ തങ്ങളുടെ വാക്സിൻ കൊവിഡിനെതിരെ 95 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയെന്ന് അമേരിക്കൻ കമ്പനിയായ ഫൈസർ. പ്രായമായവരിൽപോലും വാക്സിൻ 94 ശതമാനം ഫലപ്രദമാണെന്നും. ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും വാക്സിനില്ലെന്നും ഫൈസർ അവകാളപ്പെടുന്നു. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നേടാനുള്ള നീക്കത്തിലാണ് ഇപ്പോൾ ഫൈസർ
ജർമ്മൻ കമ്പനിയായ ബയോ എൻടെക് എസ്ഇയ്ക്കൊപ്പം ചേർന്നാണ് രണ്ട് വാക്സിനുകൾ ഫൈസർ വികസിപ്പിച്ചത്. മെസഞ്ചർ ആർഎൻഎ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാക്സിൻ വികസിപ്പിച്ചിരിയ്ക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി 43,000 വോളണ്ടിയർമാരിലാണ് വാക്സിൻ പരീക്ഷിച്ചത്. ഇതിൽ 170 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽതന്നെ 162 പേർക്ക് വാക്സിൻ എന്ന പേരിൽ മറ്റു ഘടകങ്ങളാണ് നൽകിയിരുന്നത് എന്നും, വാക്സിൻ സ്വീകരിച്ച എട്ട് പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നും ഫൈസർ ആവകാശപ്പെടുന്നു.