നര്‍മ്മം ബഷീറിന്‍റെ ജീവിത വീക്ഷണം

basheer Drawing by T Sasi Mohan
WDWD
ആഖ്യയും ആഖ്യാതവും ഇല്ലാതെ മലയാളത്തില്‍ സമാനതകള്‍ ഇല്ലാത്ത സാഹിത്യലോകം രചിച്ച ആളാണ്, വൈക്കത്ത് ജനിച്ച് നാടുചുറ്റി പ്രാന്തിളകി നടന്ന് കൊച്ചിയിലും പിന്നീട് കോഴിക്കോട്ടും താമസിച്ച് ബേപ്പൂര്‍ സുല്‍ത്താനായി മാറീയ വൈക്കം മുഹമ്മദ് ബഷീര്‍.

ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന പേരില്‍ തന്നെയില്ലേ നര്‍മ്മ ഭാവനയുടെ ഒരു ഹിമാലയം. കോഴിക്കോട്ടെ ഒരു കൊച്ച് പ്രദേശമായ ബേപ്പൂരിലെ വൈലാലില്‍ വീട് വച്ച് താമസിച്ച ബഷീര്‍ അവിടത്തെ സുല്‍ത്താനായി മാറിയത് ദാര്‍ശനിക തലത്തില്‍ വിലയിരുത്തേണ്ടതാണ്.

ജീവിതത്തെ തന്നെ വലിയൊരു തമാശയായി അദ്ദേഹം കണ്ടു. അലഞ്ഞു തിരിഞ്ഞപ്പോഴും പട്ടിണി കിടന്നപ്പോഴും ജീവിക്കാനായി പലപല പണികള്‍ ചെയ്തപ്പോഴും സ്വന്തം പുസ്തകങ്ങള്‍ കൊണ്ടുപോയി ഇരന്ന് വിറ്റപ്പോഴും കൈനോട്ടക്കാരനും പത്രവില്‍പ്പനക്കാരനുമായി ജീവിച്ചപ്പോഴും സ്വന്തം പുസ്തകങ്ങള്‍ ആട് തിന്നുന്നത് കണ്ടു നില്‍ക്കേണ്ടി വന്നപ്പോഴും ഈ മനുഷ്യന്‍ അതിനെ രസകരമായിട്ടാണ് കാണാന്‍ ശ്രമിച്ചത്.

വൈക്കം ഇംഗ്ലീഷ് സ്കൂളില്‍ പഠിക്കുമ്പോഴാണ് ബഷീര്‍ നാടുവിട്ടത്. വെറുതേയിരുന്നില്ല ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തു. പിന്നീട് സ്വാതന്ത്ര്യ സമരത്തിനു വേണ്ടി കിടിലന്‍ ലേഖനങ്ങള്‍ ചമച്ചു. പേരു പക്ഷെ പ്രഭ എന്നാണ് നല്‍കിയത്.

പിന്നെ ആദര്‍ശധീരനായ വിപ്ലവകാരിയായി മാറി. പൊലീസ് പിടിച്ച് ജയിലിലിട്ടു. ഏതാണ്ട് 12 കൊല്ലം ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ സഞ്ചരിച്ചു. ഹിമാലയത്തിന്‍റെ താഴ്വാരങ്ങളില്‍ സൂഫി സന്യാസിയെപ്പോലെ ജീവിച്ചു.

T SASI MOHAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :