മിസ്റ്റര്‍ എക്സും ഞാനും

ശ്രീ

WEBDUNIA|
3

കേരളവര്‍മ്മയിലെ ഊട്ടിയിലെ ഒരു ഉച്ച.തണുപ്പും ചൂടും ഉള്ള സുഖകരമായ കാലവസ്ഥ. മിസ്റ്റര്‍ എക്‍‌സ് സിഗരറ്റ് വലിച്ചിരിക്കുന്നു.തൊട്ടപ്പുറത്ത് പ്രണയനൈരാശ്യം ബാധിച്ച സുഹൃത്തിരിക്കുന്നു.ഞാന്‍ മരത്തിന്‍റെ മുകളിലിരിക്കുന്നു.’എടാ ഈ ലോകത്ത് ഒരു പെണ്ണിനെ വിശ്വസിക്കാം. എല്ലാം മറന്ന് സ്‌നേഹിക്കാം’,- എക്‍സ് പറഞ്ഞു. ‘ആരെയാ?’. ‘സ്വന്തം അമ്മയെ‘-എ‌ക്‍സ് പറഞ്ഞു.

പ്രണയനൈരാശ്യം ബാധിച്ച സുഹൃത്തിന്‍റെ തലയില്‍ എ‌ക്‍സ് തട്ടികൊണ്ട് പറഞ്ഞു‘എടാ മാര്‍ക്വിസ് പറഞ്ഞിട്ടുണ്ട്.പ്രണയത്തിന്‍റെ ജിജ്ഞാസ കിടക്കയില്‍ അവസാനിക്കുന്നുവെന്ന്.അവളുടെ പിന്നാലെ മണപ്പിച്ചു നടക്കുന്നതിനു പകരം പ്രണയത്തിന്‍റെ അന്തിമമായ ‘ലക്‍ഷ്യ‘ത്തിന് സമ്മതമാണോയെന്ന് ചോദിക്കാമായിരുന്നില്ലേ?’

4

ഞാന്‍:മിസ്റ്റര്‍ എക്‍സ് നീ പ്രണയിച്ചിട്ടുണ്ടോ?

മിസ്റ്റര്‍ എക്‍സ്:പിന്നേ?

ഞാന്‍:അവള്‍

മിസ്റ്റര്‍ എക്‍സ്:വിവാഹം കഴിഞ്ഞു പോയി.ഇപ്പോള്‍ ഞാന്‍ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും സ്‌നേഹിക്കുന്നു.മനസ്സിന്‍റെ ദാഹം മാറ്റുവാന്‍ സാംസ്‌കാരിക നഗരത്തില്‍ ഒരു പാട് അമ്മായിമാരുണ്ടല്ലോ?.

ഞാന്‍:നിനക്ക് ഒരു വിവാഹ ആലോചന വന്നുവെന്ന് കേട്ടല്ലോ?

മിസ്റ്റര്‍ എക്‍സ്:അവളോട് ഞാന്‍ വിളിച്ചു പറഞ്ഞു.എനിക്ക് ഒന്നില്‍ മാത്രം ഉറച്ചു നില്‍ക്കുവാന്‍ കഴിയുകയില്ല. പിന്നെ നീ കന്യകയായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :