ന്‍റു പ്പുപ്പാക്കൊരാനേണ്ടാര്‍ന്നു

ബഷീറിന്‍റെ നോവലില്‍ നിന്ന് ഒരു ഭാഗം

WEBDUNIA|
കുഞ്ഞു പാത്തുമ്മ ഉമ്മായുടെ അരികത്തുവന്നു കുഞ്ഞുങ്ങളോട് ചോദിച്ചു.

"എന്താ കുഞ്ഞുങ്ങളേ !
കുഞ്ഞുങ്ങള്‍ പറഞ്ഞു
"ഞുളു ! ഞുളൂ !
"എന്താ?'
"പെപ്പപ്പേ !'
"എന്താണ്'
കുഞ്ഞുങ്ങള്‍ പറഞ്ഞു
"കുയ്യാന ! കുയ്യാന !
"എന്തു കുയ്യാന !'

കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ വിചാരിച്ചു : വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മയുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവള്‍ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു.

"എന്താണുമ്മ ?
ഉമ്മാ ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ? പുരാതന ചരിത്രങ്ങള്‍ ഒക്കെ കത്തിക്കരിഞ്ഞു പൊടിഞ്ഞു ധൂളിയായിരിക്കുന്നു ! ഇനി എന്തിനുവേണ്ടി ജീവിക്കണം ?

കുഞ്ഞുപാത്തുമ്മ വീണ്ടും ചോദിച്ചു. ഉമ്മാ ഒടുവില്‍ കണ്ണീരോടെ ഗദ്ഗദത്തോടെ പറഞ്ഞു.
"നിന്‍റുപ്പുപ്പാട ..... ബല്യ കൊന്പനാന .... കുയ്യാനേര്‍ന്നന്ന് ! കുയ്യാന !'


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :