അനുബന്ധ വാര്‍ത്തകള്‍
- രൂപയുടെ മൂല്യം സർവകാല താഴ്ചയിൽ, ഇടിവ് ഇനിയും തുടരുമോ, ആകാംക്ഷയിൽ സാമ്പത്തിക ലോകം
- മൂന്നാം ദിവസവും സമ്മർദ്ദം: സെൻസെക്സ് 1,021 പോയൻ്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
- വിപണിയുടെ വീഴ്ചയ്ക്ക് കാരണമെന്ത്?
- ഫെഡ് റിസർവ് നിരക്കുയർത്തിയത് തിരിച്ചടിയായി: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിൽ
- സെൻസെക്സിൽ 413 പോയൻ്റ് നഷ്ടം, നിഫ്റ്റി 17,900ന് താഴെ ക്ലോസ് ചെയ്തു
സെൻസെക്സിൽ 509 പോയൻ്റ് നഷ്ടം, നിഫ്റ്റി 16,900ന് താഴെ ക്ലോസ് ചെയ്തു
ആറാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരിവിപണി സൂചികകൾ. സെന്‍സെക്‌സ് 509.24 പോയന്റ് താഴ്ന്ന് 56,598.28ലും നിഫ്റ്റി 148.80 പോയന്റ് നഷ്ടത്തില്‍ 16,858.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുക്കാൽ ശതമാനം നിരക്കുയർത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ വിപണി ദുർബലമായത്. ആർബിഐ വായ്പനിരക്ക് ഉയർത്താൻ സാധ്യതയുള്ളതിനാൽ വിവിധ സെക്റ്ററുകളിലെ ഓഹരികളിൽ വില്പന സമ്മർദ്ദം നേരിട്ടു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി പവർ,മെറ്റൽ,ബാങ്ക് എന്നിവ 1-2 ശതമാനം താഴ്ന്നു. ഫാർമ സൂചികകൾ 0.5 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ 0.4 ശതമാനം നഷ്ടത്തിലായിരുന്നു.
അടുത്ത ലേഖനം