ടീച്ചര്‍ പറയുന്നു, 'അവനി'ല്ലാതെ എനിക്ക് വയ്യ!

Kumudam
WEBDUNIA|
PRO
PRO
ചെന്നൈയിലുള്ള ഷൌക്കാര്‍‌പേട്ടിലെ പി‌കെ‌ആര്‍ കോളനിയില്‍ താമസിക്കുന്ന പതിനേഴുവയസുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും പഠിച്ചിരുന്ന സ്കൂളിലെ മുപ്പത്തിയേഴുകാരിയായ അധ്യാപികയും ഒളിച്ചോടിയതും ഇരുവരെയും ഡല്‍‌ഹിയിലെ ഒരു ലോഡ്ജില്‍ നിന്ന് നിന്ന് പൊക്കിയതും ഈയടുത്ത കാലത്ത് ചെന്നൈയെ പിടിച്ചുകുലുക്കിയ സംഭവമാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനും കടത്തിക്കൊണ്ട് പോയതിനും അധ്യാപികയായ കുമുദം (ശരിയായ പേര്) ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. പയ്യനാകട്ടെ ദുര്‍ഗുണ പരിഹാര പാഠശാലയിലുമാണ്.

കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയിട്ടും പയ്യനെ വിട്ടുപിരിയാന്‍ തനിക്കാവില്ല, വേണമെങ്കില്‍ പയ്യന് ഇരുപത്തിയൊന്ന് വയസാകുന്നത് വരെ താന്‍ കാത്തിരിക്കാന്‍ തയ്യാറാണ് എന്നുമാണ് കുമുദം പറയുന്നത്. തന്റെ അരുമ ശിഷ്യന്‍ പ്രായപൂര്‍ത്തി ആകുന്നത് വരെ താനവനെ സ്വന്തം മകനെപ്പോലെ നോക്കിക്കൊള്ളാമെന്നും അതുവരെ മറ്റൊരു തരത്തിലും അവനോട് പെരുമാറില്ലെന്നുമാണ് കുമുദം ഇപ്പോള്‍ പറയുന്നത്. കുമുദം പൊലീസിനോട് തുറന്നുപറഞ്ഞ ‘പ്രണയകഥ’ തമിഴ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. തമിഴ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ വായിക്കുക.

“സെന്തില്‍ (ശരിയായ പേരല്ല) പഠിച്ചിരുന്ന സ്കൂളില്‍ ഹിന്ദി അധ്യാപികയായിരുന്നു ഞാന്‍. ഞാന്‍ വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച ആളെ തന്നെയാണ് വിവാഹം ചെയ്തത്. എന്നാല്‍ വിവാഹദിവസം തൊട്ടേ ഞങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ല. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും രണ്ട് സ്വഭാവമാണ്. കുറച്ച് കാലം ഒരുമിച്ച് കഴിഞ്ഞു എങ്കിലും തുടര്‍ന്ന് ഭര്‍ത്താവ് അയാളുടെ അമ്മയുടെ വീട്ടിലേക്ക് പോയി. ഞാന്‍ ഒറ്റയ്ക്കായി. എനിക്ക് സ്നേഹം തരാന്‍ ആരുമില്ല എന്ന തോന്നല്‍ എന്നെ വല്ലാതെ അലട്ടി. അപ്പോഴാണ് ഞാന്‍ സെന്തിലുമായി അടുക്കുന്നത്. അതും ഉണ്ടായി ഒരു കാരണം, അപ്രതീക്ഷിതമായ ഒരു കാരണം!”

അടുത്ത പേജില്‍ വായിക്കുക, “ആ ആലിംഗനം ഞാന്‍ എങ്ങിനെ മറക്കാനാണ്?”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :