വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയ ടീച്ചറെ പൊക്കി!

Teacher
ചെന്നൈ| WEBDUNIA|
PRO
PRO
പ്ലസ് വണ്ണില്‍ പഠിക്കുന്ന പയ്യനോടൊപ്പം മുപ്പത്തിയേഴുകാരിയായ അധ്യാപികയെ ഡല്‍‌ഹിയില്‍ നിന്ന് പൊലീസ് പൊക്കി. പയ്യനും ടീച്ചര്‍ക്കൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിലുള്ള ഷൌക്കാര്‍‌പേട്ടിലെ പി‌കെ‌ആര്‍ കോളനിയില്‍ താമസിക്കുന്ന പതിനേഴുവയസുകാരനായ സെന്തിലിനെയും (യഥാര്‍ത്ഥ പേരല്ല) താന്‍ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപികയായ സുധയെയുമാണ് (യഥാര്‍ത്ഥ പേരല്ല) തമിഴ്നാട് പൊലീസ് 12 ദിവസങ്ങള്‍ക്ക് ശേഷം പൊലീസ് പൊക്കിയത്.

ഇക്കഴിഞ്ഞ ദിവസം സുധ തന്റെ ചെന്നൈയിലുള്ള സഹോദരിയെ മൊബൈലില്‍ വിളിക്കുകയും കയ്യില്‍ പൈസ ഒട്ടുമില്ലെന്നും തന്റെ ബാങ്ക് അക്കൌണ്ടിലേക്ക് പൈസ ഇടണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. സഹോദരി ഇക്കാര്യം പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സൈബര്‍ പൊലീസിന്റെ സഹായത്തോടെ സുധ ഫോണ്‍ ചെയ്ത ഇടം കണ്ടെത്തുകയായിരുന്നു.

പൊലീസ് എത്തിയപ്പോള്‍ സുധയുടെ വാടക മുറിയില്‍ സെന്തിലും ഉണ്ടായിരുന്നു. ഇരുവരെയും തമിഴ്നാട് പൊലീസ് വിമാനമാര്‍ഗം ചെന്നൈയില്‍ എത്തിച്ചു. പൊലീസ് ഇപ്പോള്‍ രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണ്.

ഭര്‍ത്താവിനെ പിരിഞ്ഞ് കഴിയുന്ന സുധയ്ക്ക് എട്ട് വയസുള്ള ഒരു മകന്‍ ഉണ്ട്. സെന്തിലും അധ്യാപികയും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. സെന്തിലിന് സുധ സൌജന്യമായി ട്യൂഷന്‍ നല്‍‌കുകയും ചെയ്തിരുന്നു. സെന്തിലിന്റെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും ആഭാസ എസ്‌എം‌എസും അയയ്ക്കലായിരുന്നു സുധയുടെ ഒഴിവുസമയ ഹോബി.

സെന്തിലിന്റെ മാതാപിതാക്കള്‍ ഒരു ദിവസം മൊബൈല്‍ പരിശോധിക്കുകയും അശ്ലീല എസ്‌എം‌എസ് കണ്ടുപിടിക്കുകയും ചെയ്തു. തുടര്‍ന്ന് യാനൈക്കവുനി പൊലീസ് സ്റ്റേഷനില്‍ അധ്യാപികയ്ക്കെതിരെ പരാതി നല്‍‌കുകയും ചെയ്തു. സുധയെയും സെന്തിലിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇനിയിത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍‌കിയാണ് ഇരുവരും പോയത്.

ഇക്കഴിഞ്ഞ നാലാം തീയതി സ്കൂളിലേക്കെന്നും പറഞ്ഞ് ഇറങ്ങിയ സെന്തില്‍ വീട്ടില്‍ തിരിച്ചെത്താതിരുന്നപ്പോള്‍ വീണ്ടും മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ഉടന്‍ വ്യാസര്‍പാടിയിലുള്ള സുധയുടെ വീട്ടില്‍ എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. ഇരുവരുടെ മൊബൈല്‍ ഫോണും സ്വിച്ചോഫ് ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :