പ്രധാന സംഭവങ്ങള്‍-2009

PRO
ഏഴിമല നാവിക അക്കാദമി
കണ്ണൂരിലെ ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജനുവരി എട്ടിന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഇതോടെ ഭാരതത്തിനു സ്വന്തമായി.

എസ് എം ഇ റാഗിങ് കേസ്
എസ്‌ എം ഇ റാഗിങ് കേസിലെ പ്രതികളുടെ ശിക്ഷ കോട്ടയത്തെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. ഒന്നാം പ്രതി രഞ്ജിത്ത് വര്‍ഗീസ്, രണ്ടാം പ്രതി ഷെറിന്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും, മൂന്നാം പ്രതി ഷെഫീഖ് യൂസഫിന് മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്‌ അനുമതി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയുന്നതിനായി വനമേഖലയില്‍ സര്‍വേ നടത്താന്‍ സെപ്റ്റംബര്‍ 16നു കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നിലവിലുള്ള അണക്കെട്ടില്‍നിന്ന്‌ 1300 അടി താഴെ 1979ല്‍ കേന്ദ്ര ജല കമ്മിഷന്‍ കണ്ടെത്തിയ സ്ഥലത്തു രണ്ടര ഹെക്‌ടര്‍ പരിധിക്കുള്ളിലാണു സര്‍വേ നടത്തേ ണ്ടത്‌. 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലും അണക്കെട്ടു പണിയുന്നതിന്റെ സാധ്യതകളാണു കണ്ടെത്തേണ്ടത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടും പുതിയ കരാറും എന്ന മുദ്രാവാക്യമുയര്‍ത്തി സമരസമിതി ചപ്പാത്തില്‍ നടത്തുന്ന റിലേ ഉപവാസ സമരം ആയിരം ദിവസം പിന്നിട്ടു.
WEBDUNIA|
2009 മലയാളി തുടങ്ങിയത് ഹര്‍ത്താലോടെയായിരുന്നു. രാഷ്‌ട്രീയ പ്രസ്താവനകളിലൂടെയായിരുന്നു ഇത്തവണയും മലയാളി പുതുവത്സരം തുടങ്ങിയത്. തൊട്ടു പിന്നാലെ തന്നെ പഴകി കിടക്കുന്ന കേസുകളുടെ നീക്കുപോക്കുകളും. അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. കൂടാതെ മാറാട് കൂട്ടക്കൊലക്കേസില്‍ പ്രതിഭാഗം വാദം കേള്‍ക്കല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കുട്ടനാട്, ഇടുക്കി പാക്കേജുകളുടെ നടത്തിപ്പിനായി പാക്കേജ് ഇംപ്ലിമെന്‍റേഷന്‍ സെല്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :