കൂടല്‍മാണിക്യം ക്ഷേത്രം

WEBDUNIA|

ഉത്സവം

മകരമാസത്തിലെ പുണര്‍തമാണ് പ്രതിഷ്ഠ ദിവസമായി ആചരിക്കുന്നത്. മേടത്തില്‍ ഉത്രം കൊടികയറി പതിനൊന്നു ദിവസത്തെ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു. അണിഞ്ഞൊരുങ്ങിയ പതിനഞ്ചാനപ്പുറത്താണ് ദിവസവും എഴുന്നള്ളിപ്പ്.

എഴുന്നള്ളിക്കുന്ന ആനയുടെ രണ്ടു പുറത്തും കുട്ടി ആനകളെ എഴുന്നള്ളിക്കുന്ന പതിവുണ്ട്. പഞ്ചാരിമേളമാണ് പ്രധാനം. രാവിലേയും രാത്രിയും എഴുന്നള്ളിപ്പും മേളവും ഗംഭീരമാണ്. പള്ളി വേട്ട ആഘോഷദിവസം രാത്രി അങ്ങ് അകലെ കിഴക്കുള്ള ആല്‍ത്തറയില്‍ ആണ് പള്ളിവേട്ടച്ചടങ്ങ് പതിവുള്ളത്.

അതിനുശേഷം അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേയ്ക്ക് മടങ്ങും. കുട്ടന്‍കുളത്തിന് അടുത്ത് എത്തിയാല്‍ പഞ്ചവാദ്യം കവിഞ്ഞ് വെടിക്കൊട്ടും തുടര്‍ന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും.

ക്ഷേത്രത്തില്‍ മടങ്ങി എത്തിയാല്‍ പള്ളിക്കുറുപ്പോടെ ചടങ്ങ് അവസാനിക്കുന്നു. പിറ്റേന്നാണ് ആറാട്ട്. കൊടിയിറക്കുന്നതിന് മുമ്പായി കൊടിക്കല്‍പ്പറ നിറക്കുന്നത് ഭക്തജനങ്ങള്‍ പുണ്യമായി കരുതുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :