വേര്‍പാടുകളുടെ ഓണം: ജയറാം

ചന്ദ്രദാസ്

WEBDUNIA|
ലോഹിതദാസിനൊപ്പം എത്രയോ സിനിമകള്‍, എത്രയോ ആഘോഷങ്ങള്‍, എത്രയോ നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. എത്രയോ പൂരങ്ങളിലും ഉത്സവങ്ങളിലും ഞങ്ങള്‍ ഒന്നിച്ചു പങ്കെടുത്തിരിക്കുന്നു. ഇനി ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ദുഃഖത്തോടെ അനുഭവിക്കുന്ന അസാന്നിധ്യം ലോഹിയുടേതായിരിക്കും.

രാജന്‍ പി ദേവിനെ അദ്ദേഹത്തിന്‍റെ നാടകക്കാലം മുതല്‍‌ക്കേ എനിക്കു പരിചയമുണ്ട്. ‘നാടകമൊക്കെ തല്‍ക്കാലം വിടാന്‍ പോകുവാ. സിനിമയിലേക്ക് അവസരങ്ങളൊക്കെ കിട്ടിത്തുടങ്ങിയിട്ടുണ്ട്’ എന്ന് അന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒട്ടേറെ സിനിമകള്‍. ഒരു നല്ല മനുഷ്യനെയും സുഹൃത്തിനെയുമാണ് രാജേട്ടന്‍റെ വേര്‍പാടോടെ എനിക്കു നഷ്ടപ്പെട്ടത്. ഈ ഓണക്കാലം അദ്ദേഹത്തെ ഓര്‍ക്കാതെ കടന്നു പോകാന്‍ എനിക്കു കഴിയില്ല.

മുരളിയേട്ടന്‍ കരുത്തനായ ഒരു നടനായിരുന്നു. ഞങ്ങള്‍ സിനിമാക്കാരുടെയൊക്കെ ഒരു ശക്തിയായിരുന്നു അദ്ദേഹം. മുരളിയേട്ടന്‍ പെട്ടെന്നു മറഞ്ഞതിന്‍റെ നടുക്കം ഇതുവരെ അകന്നിട്ടില്ല. ഓണത്തിന്‍റെ ആഘോഷമേളങ്ങള്‍ക്കിടയിലും ഈ വിരഹങ്ങള്‍ എന്‍റെ ഉള്ളിലുണ്ടാകും. അടങ്ങാത്ത ഒരു നൊമ്പരക്കടല്‍ സമ്മാനിച്ചിട്ടാണ് ഇവര്‍ നമ്മളെ വിട്ടുപിരിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :