വേര്‍പാടുകളുടെ ഓണം: ജയറാം

ചന്ദ്രദാസ്

WEBDUNIA|
PRO
ഓണം എന്നും സന്തോഷം നിറഞ്ഞ അനുഭവങ്ങളും ഓര്‍മ്മകളുമാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. എങ്കിലും എനിക്കു തോന്നുന്നത് എല്ലാ ഓണക്കാലത്തിനും രണ്ടു രീതിയിലുള്ള പ്രതിഫലനം ഉണ്ട് എന്നാണ്. സന്തോഷകരമായി ഓണം ആഘോഷിക്കുന്നവര്‍ ഒരു ഭാഗത്തും ദുഃഖത്തിന്‍റെയും ഇല്ലായ്മകളുടെയും വറുതിയുടെയും ഓണക്കാലം മറ്റൊരു ഭാഗത്തും.

സമീപകാലത്തെ ഓണാഘോഷങ്ങള്‍ തന്നെ ഉദാഹരണമായെടുത്താല്‍ വേദനയും സന്തോഷവും ഇടകലര്‍ന്നിരിക്കുന്നതായി മനസിലാകും. പട്ടിണി മരണങ്ങള്‍ വരെ ഓണക്കാലത്തുണ്ടാകുന്നു. ചിക്കുന്‍ ഗുനിയ, പന്നിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ നമ്മെ വലയ്ക്കുന്നു. മുന്നോട്ടുള്ള ജീവിതം ഏറെ ദുഷ്കരമാക്കുന്ന രീതിയില്‍ സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയിരിക്കുന്നു. ഇതിനെല്ലാമിടയില്‍ ഓണം കടന്നുവരുമ്പോള്‍ ദുഃഖങ്ങള്‍ക്കിടയിലെ നനുത്ത സന്തോഷമാണ് ഉണ്ടാകുന്നത്.

കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ. എല്ലാ ഇല്ലായ്മകള്‍ക്കും ദുരിതങ്ങള്‍ക്കും നടുവിലും ഓണാഘോഷങ്ങളുടെ പകിട്ട് കുറയ്ക്കരുതെന്ന ചിന്താഗതിക്കാരനാണ് ഞാന്‍. എങ്കിലും ഇത്തവണത്തെ ഓണം എനിക്ക് വേദന നിറഞ്ഞതാണ്. കാരണം, മലയാള സിനിമയിലെ എന്‍റെ പ്രിയപ്പെട്ടവരായ ലോഹിതദാസ്, രാജന്‍ പി ദേവ്, മുരളി എന്നിവരെ നഷ്ടപ്പെട്ട ഓണക്കാലമാണിത്. നമ്മുടെ ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ കടുത്ത വേദന തോന്നുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :