അളിവേണി എന്തു ചെയ്‌വു

കെ.വി. മോഹന്‍കുമാര്‍

WEBDUNIA|
കേശുകനമ്മാവന്‍റെ കൈയിലാണ് ശിവന്‍ കൈയൊപ്പോടെ അയച്ച, വൈക്കം മുഹമ്മദ് ബഷീറിന്‍റെ "ബാല്യകാലസഖി' തപാല്‍ക്കാരന്‍ കൊണ്ടുവന്നു കൊടുത്തത്. "അളിവേണിക്ക്' എന്നുകുറിച്ച് താഴെ "പ്രണയപൂര്‍വ്വം ശിവന്‍' എന്നെഴുതി നിര്‍ത്തിയേടത്ത് കേശുകനമ്മാവന്‍റെ വിളി ഉയര്‍ന്നു. "അളിവേണീ, എടീ ഒരുന്പെട്ടോളേ...'

കൊടുങ്കാറ്റുപോലെ കേശുകനമ്മാവന്‍ പാഞ്ഞുവന്നു. ഇടനാഴിയിലൂടെ മുടിക്കുത്തിനു വലിച്ചിഴച്ച് മുറ്റത്തെ തുളസിത്തറയുടെ നേര്‍ക്കു തള്ളി.

"സത്യം പറേടീ. ആരാടി നിന്‍റെ ഒടുക്കത്തെ ശിവന്‍?'

രാത്രി അമ്മായിയും തഞ്ചത്തില്‍ ചോദിച്ചു: "സത്യം പറഞ്ഞേര്, ആരാ ശിവന്‍?'

മാലിനിയും അതുതന്നെയാണ് ചോദിച്ചത്.

"ആരാ ശിവന്‍?'

"എനിക്കറീല്ലൈന്‍റെ മാലിനി,' അളിവേണി പറഞ്ഞു.

"നീയെങ്കിലും വിശ്വസിക്ക്'.

"എന്‍റെറിവില്‍ സെക്കന്‍ഡ് ഡീസിലെ ശിവപ്രകാശേള്ളൂ ഈ കോളജീ ശിവനായി. ആളൊരു അടിപൊളി ടീമാ. ന്നാലും-' മാലിനി അവളെ നോക്കി കണ്ണിറുക്കി. "നിന്നെ ലൈനടിക്കാനും മാത്രം-'

"പോയവര്‍ഷത്തെ സീനിയര്‍ ബാച്ചില് ഒരു ശിവന്ണ്ടായിരുന്നില്ലേ?'. അളിവേണി ഓര്‍ക്കാന്‍ ശ്രമിച്ചു. "കറുത്ത പൊക്കം കൂടിട്ട്.ഇനി അയാളെങ്ങാനും-'

"ഓ. ഹിസ്റ്ററീലെ ടി.കെ. ശിവപ്രസാദ്', മാലിനി ഓര്‍ത്തു. "സെക്കന്‍ഡ് ലാംഗ്വേജ് ഹിന്ദിയാ. ബാല്യകാലസഖീന്ന് കേട്ടിട്ടും കൂടീണ്ടാവില്ല, പാവം.'

"അല്ലാ,' മാലിനി ആലോചിച്ചു. "കുട്ടിക്കാലത്ത് ആ പേരീ വല്ല കളിക്കൂട്ടുകാരും? ഓര്‍ത്തു നോക്ക്യേ?'

"കുട്ടിക്കാലലോ?' അളിവേണിയുടെ ഒച്ച പതറി. "അങ്ങനെയൊന്ന് എനിക്ക്ണ്ടായിര്ന്നില്ലല്ലോ. ഓര്‍മ്മ വച്ചതു മുതല് മേദിനി അമ്മായീടെ വാല്യക്കാരിയല്ലേ-'

അളിവേണി ഓര്‍മ്മ മങ്ങിയ നടവഴികളിലൂടെ നടന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :