അളിവേണി എന്തു ചെയ്‌വു

കെ.വി. മോഹന്‍കുമാര്‍

WEBDUNIA|
""ആ തുളസിക്കതിര് ചൂടീരിക്കുന്ന കണ്ടോ?' അവിടെ കന്പി സ്ളൈഡ് വച്ച് കുത്തീരിക്യാ. അറിയാത്ത മട്ടില്‍.'

"നേര്ന്നെ', രതിപ്രിയ ശരിവച്ചു.

ക്ളാസ് കഴിഞ്ഞതും അടുത്തിരുന്ന ദേവയാനിയോടായി രതിപ്രിയ പറഞ്ഞു. "അല്ലാ , ദേവയാന്യേ, ഒറ്റ ദിവസം കൊണ്ട് ആര്‍ക്കേലും അരയ്ക്കൊപ്പം മുടി വളര്വോ?'

"ചെലര്‍ക്ക് വളരും.' ലീലാമ്മ ഇടപെട്ടു. "ഒറ്റവലിയ്ക്ക് ഊര്‍ന്നുപോയെന്നും വരും. നല്ല ശിവകാശിത്തിരുപ്പന്‍.'

പിന്നില്‍ രതിപ്രിയയുടെയും കൂട്ടരുടെയും ചിരി ഉയര്‍ന്നു. അളിവേണി അതു കേള്‍ക്കാത്ത മട്ടില്‍ മാലിനിയെയും കൂട്ടി പുറത്തിറങ്ങി. കാന്പസിലെ കശുമാവുകളുടെ തണലുപറ്റി നടക്കുന്നേരം മാലിനി ചോദിച്ചു. "അല്ലാ , നിനക്കെന്താ പറ്റീത്, വേണ്യേ?'

"അതാ എനിക്കും അറിയാത്തെ, ന്‍റെ മാലിനി,' അളിവേണി അവളെ നോക്കി. "കേശുകനമ്മാവന്‍ മുടിക്കുത്തിനു പിടിച്ചുവലിച്ചെഴച്ചതോര്‍മ്മേണ്ട്. പിന്നെല്ലാം ആ സിന്‍ഡറല്ലേടെ കഥേലെപ്പോലാ-'

നിന്‍റെ ദുരിതങ്ങള് കണ്ട് മനസലിഞ്ഞ വല്ല മാലാഖമാരും ഉറക്കത്തിലെങ്ങാനും വന്ന് -'
"ആവോ!'

കശുമാവുകളുടെ തണലില്‍ അളിവേണിയും മാലിനിയും ഓരോന്നു പറഞ്ഞ് കുറെദൂരം നടന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :