അളിവേണി എന്തു ചെയ്‌വു

കെ.വി. മോഹന്‍കുമാര്‍

WEBDUNIA|
ഇന്നത്തെ കാലത്ത് ഭേദപ്പെട്ട ചെറുക്കനെ കിട്ടാന്‍ എളുപ്പമാണേ? പ്രായം തികഞ്ഞൊരു പെണ്ണിനെ എക്കാലവും അടുക്കളേല്‍ തളച്ചിടാനാവുമോ? വല്ല വിധേനയും നാലക്ഷരംപഠിച്ച് പി.എസ്.സി. പരീക്ഷയെഴുതി ജോലി തരപ്പെട്ടാല്‍ അവളായി, അവളുടെ പാടായി. അതുവരെ അടുക്കളേല്‍ ഒരാളായല്ലോ. മേദിനിക്കൊരു കൈസഹായം. ഇക്കാലത്ത് വേലക്കാരിപ്പെണ്ണുങ്ങളെ കിട്ടാന്‍ എന്തു പാടാണ്.?

അതേസമയം ജീവിതം എത്ര ദുരിതപൂര്‍ണമെന്ന് അളിവേണി ചിന്തിക്കാറുണ്ട്. പുലരും മുന്‍പേ എണീക്കണം. മുറ്റമടിച്ചു തളിക്കണം. തലേന്നാളിലെ പാത്രങ്ങള്‍ കഴുകി അടുക്കണം. ചാണകവും ഗോമൂത്രവും വാരി തൊഴുത്തു വെടിപ്പാക്കണം. തുണികള്‍ കഴുകിയിടണം. പ്രാതലും ഉച്ചയ്ക്കുള്ള കറിവട്ടങ്ങളും ഒരുക്കണം. പശുക്കള്‍ക്ക് പിണ്ണാക്കും കാടിയും കലക്കിവയ്ക്കണം. വയലിറന്പില്‍ പോയി പുല്ലു പറിക്കണം. ഒഴിവുദിവസങ്ങളില്‍ മെടച്ചിലിനുള്ള കീറ്റോല അഴുകാനിടുക, പറന്പിലെ കൃഷിക്കു വെള്ളം തളിക്കുക. വിറകു കൊത്തിക്കീറുക. വൈക്കോല്‍ ഉണക്കുക. അങ്ങനെ വേറേയും.

ഈവക ദുരിതങ്ങള്‍ക്കറുതി വരുത്താന്‍ എന്നെങ്കിലും ഒരു ശിവന്‍ വരാതിരിക്കില്ലെന്ന പ്രത്യാശയിലാണ് തിങ്കളാഴ്ച നോന്പുനോറ്റും തിരുവാതിര രാത്രി ഉറക്കൊഴിച്ചും ഓരോ ദിവസവും അവള്‍ തള്ളിനീക്കുന്നത്.

അതിനിടെ ശിവന്‍ ഇങ്ങനെയൊരു ചതി ചെയ്യുമെന്നാരറിഞ്ഞു?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :