‘നെഹ്‌റു പോലും മാപ്പ് പറഞ്ഞിട്ടില്ല, പിന്നെന്തിന് മോഡി പറയണം?’

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോഡിയുടെ വിമര്‍ശകരോട് യോഗ ഗുരു ബാബാ രാംദേവിന്റെ ചോദ്യം. വിഭജനകാലത്തെ വര്‍ഗീയ ലഹകളുടെ പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു പോലും മാപ്പ് പറഞ്ഞിട്ടില്ല. പിന്നെന്തിന് 2002 ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡി മാപ്പ് പറയണം എന്നാണ് രാംദേവിന്റെ ചോദ്യം.

വിഭജനത്തിന്റെ പേരില്‍ ഉണ്ടായ കലാപങ്ങള്‍ ലക്ഷങ്ങളുടെ ജീവനാണ് എടുത്തത്. നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നു ഇവ അരങ്ങേറിയത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാംദേവ് പറഞ്ഞു.

അടുത്ത കാലത്തായി മോഡിയ്ക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്ന രാംദേവ് അദ്ദേഹത്തെ ഹനുമാനോടാണ് ഉപമിച്ചത്. രാ‍മായണത്തിലെ ശ്രീരാമദാസന്‍ ഹനുമാന്റെ ലങ്കാദഹനം പോലെ അടുത്ത തെരഞ്ഞെടുപ്പില്‍ യുപി‌എ സഖ്യത്തെ മോഡി ദഹിപ്പിക്കും എന്നും രാംദേവ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :