ലൈംഗികത്തൊഴിലാളിയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി

മുംബൈ‌| WEBDUNIA|
PRO
തന്‍റെ ഇംഗിതത്തിന് വഴങ്ങാതിരുന്ന ലൈംഗികത്തൊഴിലാളിയെ നടുറോഡിലിട്ട് കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ആത്‌മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലെ വി പി റോഡിലാണ് സംഭവം. കൈലാസ് പാണ്ഡുരംഗ് എന്ന യുവാവാണ് ലൈംഗികത്തൊഴിലാളിയായ ലക്ഷ്മി കാംബിള്‍ എന്ന യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്.

വി പി റോഡിലെ വീട്ടിലാണ് ലക്ഷ്മി വാടകയ്ക്ക് താമസിച്ചിരുന്നത്. അവിടെയെത്തി വാതിലിന് മുട്ടിവിളിച്ച കൈലാസ് തനിക്ക് വഴങ്ങണമെന്ന് ലക്ഷ്മിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ലക്ഷ്മി വിസമ്മതിക്കുകയാണുണ്ടായത്. രോഷത്തോടെ തിരിച്ചുപോയ കൈലാസ് അധികം വൈകും മുമ്പ് തിരികെയെത്തി.

ലക്ഷ്മിയെ റോഡിലേക്ക് വലിച്ചിഴച്ച് തുരുതുരാ കുത്തുകയായിരുന്നു. അവരെ റോഡില്‍ വീഴ്ത്തിയ ശേഷം കത്തി സ്വന്തം വയറ്റില്‍ കുത്തിയിറക്കി. പിന്നീട് ബോധം മറയുവോളം കൈലാസ് സ്വയം കുത്തുകയായിരുന്നു. കൂടിനിന്ന് ജനങ്ങളെ സാക്ഷിയാക്കിയാണ് ഈ സംഭവമെല്ലാം അരങ്ങേറിയത്.

ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇരുവരും മരിച്ചത്. കൈലാസ് മാനസിക രോഗിയാണെന്ന നിഗമനത്തിലാണ് പൊലീസ്. മാലേഗാവ് സ്വദേശിയായ ഇയാള്‍ ജോലി അന്വേഷിച്ചാണ് മുംബൈയിലെത്തിയതെന്നും പറയപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :