മൂന്ന് വയസ്സുകാരനോട് രണ്ടാനച്ഛന്റെ കൊടുംക്രൂരത

ജോധ്പൂര്‍| WEBDUNIA|
PRO
PRO
ഫലക് എന്ന രണ്ട് വയസ്സുകാരി ഏറ്റുവാങ്ങിയ പീഡനങ്ങളുടെ നോവാറും മുമ്പെ മറ്റൊരു കൊച്ചു കുഞ്ഞിനു കൂടി കൊടിയ പീഡനം ഏല്‍ക്കേണ്ടിവന്നിരിക്കുന്നു. രണ്ടാനച്ഛന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ മൂന്ന് വയസ്സുകാരന്‍ രാ‍ജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ്. സിഗരറ്റ് കൊണ്ട് കുട്ടിയുടെ മുഖം പൊള്ളിക്കുകയും മൃഗീയമായി മര്‍ദ്ദിക്കുകയുമായിരുന്നു.

ജലോറ ജില്ലയിലെ വിശാല ഗ്രാമത്തില്‍ നിന്നുള്ള കുട്ടിയാണ് ജോധ്പൂരില്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നത്. കുട്ടിയുടെ കൈകാലുകള്‍ ഒടിഞ്ഞ നിലയിലാണ്. സിഗരറ്റ് ഉപയോഗിച്ച് മുഖത്തും രഹസ്യഭാഗങ്ങളിലും പൊള്ളിച്ചിട്ടുണ്ട്. രണ്ടാനച്ഛനായ കൈലാഷ് ജെയ്നിനെതിരെ പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല.

കുട്ടിയുടെ അമ്മയായ നിധി ജെയ്ന്‍ ആണ് ഭര്‍ത്താവിന്റെ ക്രൂരതകളെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തിയത്. 2001-ല്‍ കൈലാഷും നിധിയും വിവാഹിതരായി. എന്നാല്‍ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞു. തുടര്‍ന്ന് 2007-ല്‍ പദംചന്ദ് എന്നൊരാളെ നിധി വിവാഹം ചെയ്തു. 2010-ല്‍ ഈ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചു. എന്നാല്‍ പദംചന്ദ് തൊഴില്‍‌രഹിതനായതിനാല്‍നിധി ഇയാളെ ഉപേക്ഷിച്ച് കൈലാഷിന്റെ അടുത്തേക്ക് തിരിച്ചുപോയി.
പക്ഷേ കൈലാഷിന് കുട്ടിയെ ഇഷ്ടമല്ലായിരുന്നില്ലെന്നും എപ്പോഴും ക്രൂരമായി പെരുമാറിയിരുന്നു എന്നും നിധി പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :