മുംബൈ കൂട്ടബലാത്സംഗം: യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല

മുംബൈ| WEBDUNIA|
PRO
PRO
പീഡനത്തിനിടെ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. തന്റെ ഫോട്ടോ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഞായറാഴ്ച അറസ്റ്റിലായ പ്രതി കാസിം ബംഗാളിയുടെ ഫോണാണ് പൊലീസ് തിരയുന്നത്.

പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരമായി പെരുമാറിയതായി പൊലീസ് പറയുന്ന പ്രതിയാണ് കാസിം ബംഗാളി. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാവാത്ത പ്രതി ഫോണ്‍ എവിടെയാണ് ഒളിപ്പിച്ചതെന്ന് വ്യക്തമാക്കാന്‍ വിസമ്മതിച്ചു. പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയതായി കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പൊലീസിന് കൂടുതല്‍ സഹായകമാകും.

അതിനിടെ മുഴുവന്‍ പ്രതികളെയും ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മുംബൈയിലെ ഇംഗ്ലീഷ് മാസികയില്‍ ഫോട്ടോ ജേണലിസ്റ്റായ 22കാരിയെ സഹപ്രവര്‍ത്തകന്റെ മുമ്പില്‍വെച്ച് അഞ്ചുപേര്‍ ചേര്‍ന്ന ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അഞ്ചു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :