ബിഹാര്‍ ഭക്‌ഷ്യവിഷബാധ: സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയോഗിച്ചു

പട്ന| WEBDUNIA|
PRO
PRO
ബീഹാറിലെ ചപ്രയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഭക്‌ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. ചപ്രയിലെ പൊലീസ് സൂപ്രണ്ട് സുജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുക. ദുരന്തത്തില്‍ 23 കുട്ടികള്‍ ജീവന്‍ വെടിഞ്ഞു.

ഗുരുതരനിലയില്‍ കഴിയുന്ന നാലു കുട്ടികളുടെ രക്തസാമ്പിള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധനക്കയച്ചിരുന്നു. വീര്യം കൂടിയ വിഷമാണ് കുട്ടികളുടെ ശരീരത്തില്‍ ചെന്നതെന്നാണ് ഇതിന്റെ ഫലം വ്യക്തമാക്കുന്നത്. സ്കൂളില്‍നിന്ന് നല്‍കിയ ചോറും ഉരുളക്കിഴങ്ങ് കറിയും കഴിച്ച കുട്ടികള്‍ മിനിട്ടുകള്‍ക്കകം തലകറങ്ങിവീഴുകയായിരുന്നു. രാസ വിഷം ഉള്ളില്‍ കടന്നതായാണ് ലക്ഷണങ്ങള്‍ കാണിക്കുന്നതെന്ന് നേരത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നു.

ഹെഡ്മിസ്ട്രസ് മീനാ ദേവിയും ഭര്‍ത്താവും ഉച്ചഭക്ഷണത്തിന് അനധികൃതമായി പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതും അന്വേഷണ വിധേയമാക്കും. ദുരന്തത്തെുടര്‍ന്ന് ഇവര്‍ രണ്ടുപേരും ഒളിവിലാണ്. കീടനാശിനിയുടെ ഒഴിഞ്ഞ അഞ്ചുപാക്കറ്റുകള്‍ മീനാദേവിയുടെ വീട്ടില്‍നിന്നും കണ്ടെത്തിയിരുന്നു. കോടതി ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പിടകൂടിയാല്‍ ഇവരെ ബ്രെയിന്‍ മാപ്പിംഗിന് വിധോയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

രാജ്യത്തുടനീളമുള്ള 10.2 കോടി ദരിദ്ര കുട്ടികളുടെ പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായാണ് സ്കൂളില്‍ ഭക്ഷണം നല്‍കിയത്. ഇതിനകം തന്നെ ഇതിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :