ഫ്രാന്‍സില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റിന് കൊല്‍ക്കത്തയുമായി ബന്ധം

കൊല്‍ക്കത്ത| Joys Joy| Last Modified ശനി, 10 ജനുവരി 2015 (13:17 IST)
ഫ്രാന്‍സിലെ ആക്ഷേപഹാസ്യമാസികയായ ‘ചാര്‍ളി ഹെബ്‌ദോ’യുടെ ഓഫീസില്‍ നടന്ന ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട കാര്‍ട്ടൂണിസ്റ്റിന് കൊല്‍ക്കത്തയുമായി ഒരു ചെറിയ ബന്ധമുണ്ട്. 2005ല്‍ കൊല്‍ക്കത്തയില്‍ നടന്ന പുസ്തകോത്സവത്തില്‍ സന്ദര്‍ശകന്‍ ആയിരുന്നു ടിഗ്‌നോസ് എന്ന് വിളിക്കപ്പെടുന്ന ബെര്‍ണാര്‍ഡ് വെര്‍ഹ്‌ലാക് എന്ന കാര്‍ട്ടൂണിസ്റ്റ്. രണ്ട് ആഴ്ച കൊല്‍ക്കത്തയില്‍ ചെലവഴിച്ച അദ്ദേഹം കൊല്‍ക്കത്തയെ കാരിക്കേച്ചര്‍ ആക്കുകയും ചെയ്തിരുന്നു.

ആ സമയത്ത് അലൈന്‍സ് ഫ്രാന്‍കൈസ് ഡു കൊല്‍ക്കത്തയുടെ പ്രസിഡന്റ് ആയിരുന്നു നീല മജുംദാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്‍ക്കത്ത സന്ദര്‍ശിക്കുന്ന സമയത്ത് അദ്ദേഹത്തിന് 48 വയസ്സ് ആയിരുന്നു. മറ്റു രണ്ടു ഫ്രഞ്ച് കാര്‍ട്ടൂണിസ്റ്റുകളും ഭാര്യയും അദ്ദേഹത്തോടൊപ്പം അന്ന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അന്ന് ഗര്‍ഭിണി ആയിരുന്നെന്നും നീല മജുംദാര്‍ അനുസ്മരിക്കുന്നു.

അലൈന്‍സ് ഡയറക്‌ടര്‍ ആയിരുന്ന നിക്കോളസ് ബ്ലാസ്‌കിസിന്റെ ക്ഷണപ്രകാരമായിരുന്നു ഈ കാര്‍ട്ടൂണിസ്റ്റുകള്‍ കൊല്‍ക്കത്തയില്‍ എത്തിയത്. നിക്കോളസിന്റെ ഒപ്പം ഒരിക്കല്‍ കൂടി കൊല്‍ക്കത്തയിലേക്ക് വരാന്‍ ടിഗ്‌നോസ് ആഗ്രഹിച്ചിരുന്നതായും നീല മജുംദാര്‍ അനുസ്മരിച്ചു.

ഓട്ടോഗ്രാഫ് ബുക്കില്‍ എന്തെങ്കിലും എഴുതാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഒന്നും എഴുതാതെ നാല് കൈകളുള്ള ഗണപതിയുടെ രേഖാചിത്രം വരയ്ക്കുകയും അതിന് തൊട്ടപ്പുറത്ത് പാവപ്പെട്ട മദര്‍ തെരേസയ്ക്ക് രണ്ടു കൈകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കുത്തിക്കുറിക്കുകയും ചെയ്തിരുന്നെന്നും നീല അനുസ്മരിച്ചു.

നീലയ്ക്കൊപ്പം ഫ്രഞ്ച് കോണ്‍സുല്‍ ജനറല്‍ ഫാബ്രിക് എറ്റീനെയും ടിഗ്‌നോസിനെ അനുസ്മരിച്ചു. പുസ്തകോത്സവത്തിന്റെ സമയത്ത് ടിഗ്‌നോസിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഫ്രാന്‍സിലെ എല്ലാ ജനങ്ങള്‍ക്കും അറിയാവുന്നവരാണ് ഈ കാര്‍ട്ടൂണിസ്റ്റുകളെന്ന് അദ്ദേഹം അനുസ്മരിച്ചു. ബാല്യകാലം മുതലേ ടിഗ്‌നോസിനെ അറിയാമായിരുന്നു. തങ്ങളുടെയൊക്കെ ബാല്യകാലത്തിന്റെ ഭാഗമായിരുന്നു ടിഗ്‌നോസ് എന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത് 12 പേര്‍ അല്ലെന്നും തങ്ങളുടെ ജനാധിപത്യത്തിന്റെ ഹൃദയമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...