ഫൂലന്‍‌ദേവി, ചമ്പല്‍ക്കാടിന്റെ റാണി; എന്നാല്‍ കൊടിയ പീഡനങ്ങളുടെ മുറിവുണങ്ങാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരവനിത

PTI
മൂന്നാഴ്ചകള്‍ക്ക് ശേഷം ഫൂലന്‍‌ദേവി എങ്ങനെയോ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തിരിച്ച് തനിക്ക് പരിചയമുള്ള ജീവിച്ചിരിക്കുന്ന സഹപ്രവര്‍ത്തകരുടെ അടുത്തേക്കാണ് ഫൂലന്‍‌ദേവി ചെന്നത്. തനിക്ക് സംഭവിച്ച ദുരവസ്ഥ വിവരിച്ച ഫൂലന്‍‌ദേവി പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു.

തന്റെ സഹപ്രവര്‍ത്തകരുമായി ബേഹ്മൈ ഗ്രാമത്തില്‍ എത്തിയ ഫൂലന്‍‌ദേവി ശ്രീരാം, ലാല രാം എന്നിവരെയും കൂടാതെ ഇവരോടൊപ്പം തന്നെ പീഡിപ്പിച്ച മറ്റുള്ളവരെയും തോക്കിനിരയാക്കുകയായിരുന്നു. ഫൂലന്‍‌ദേവി തന്റെ ക്രോധം തീര്‍ത്തത് 22 കാമഭ്രാന്തന്‍‌മാരെ വെടിവെച്ച് കൊന്നായിരുന്നു. ഇത് പിന്നീട് ബേഹ്മൈ കൂട്ടക്കൊല എന്നറിയപ്പെട്ടു.

തുടര്‍ന്ന് ഫൂലന്‍‌ദേവി കാടിന്റെയും നാടിന്റെയും പേടി സ്വപ്നമായി മറി. തുടര്‍ന്ന് രാജ്യത്ത് ഉടനീളം ഫൂലന്‍‌ദേവിയുടെ പേര് മുഴങ്ങുവാന്‍ തുടങ്ങി. കാരണം രാജ്യത്തെ ആദ്യത്തെ വനം കൊള്ളക്കാരിയായി അവര്‍ മാറിയിരുന്നു. എന്നാല്‍ നാള്‍വഴിയെ അവര്‍ക്ക് പൊലീസിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ഫൂലന്‍‌ദേവിക്കെതിരെ പൊലീസ് 30 കൊലപാതക കേസടക്കം നിരവധി കേസുകളായിരുന്നു. എന്നാല്‍ അതിശയമെന്നോണം ഫൂലന്‍‌ദേവിക്കെതിരെയുള്ള എല്ലാം കേസുകളും കോടതി തള്ളിക്കളയുകയായിരുന്നു.

തുടര്‍ന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഫൂലന്‍‌ദേവി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തുടക്കത്തില്‍ പരാജയമായിരുന്നു ഫൂലന്‍‌ദേവിക്ക് ലഭിച്ചത്. നിയമസഭാംഗമായ ഉമദ് സിംഗിനെ വിവാഹം കഴിച്ചതിനുശേഷമാണ് ഫൂല‌ന്‍‌ദേവിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1996ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മിസാര്‍പുര്‍ മണ്ഡലത്തില്‍ നിന്നും ഫൂലന്‍ദേവി ആദ്യ വിജയം കൈവരിക്കുകയായിരുന്നു. 1998ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഫൂലന്‍‌ദേവിയെ പരാജപ്പെടുത്തിയെങ്കിലും 1999ല്‍ അവര്‍ തന്റെ പദവി തിരിച്ചെടുക്കുകയായിരുന്നു.

ന്യൂഡല്‍ഹി| WEBDUNIA|
എന്നാല്‍ 2001ല്‍ ഫൂലന്‍‌ദേവിക്ക് മരണത്തോട് കീഴടങ്ങേണ്ടിവന്നു. വീട്ടില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകാനിറങ്ങവെ അഞ്ജരായ മൂന്ന് അക്രമികള്‍ ഫൂലന്‍‌ദേവിയെ വെടിവെയ്ക്കുകയായിരുന്നു. ഒളിവില്‍ ഇരുന്നായിരുന്നു ആക്രമണം നടത്തിയത്. അതോടെ ഇല്ലാതായത് കൊടിയ പീഡനങ്ങള്‍ സഹിച്ച് ജീവിതത്തിനോട് പോരാടിയ ഒരു ധീരവനിതയുടെ യുഗമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :