ഫൂലന്‍‌ദേവി, ചമ്പല്‍ക്കാടിന്റെ റാണി; എന്നാല്‍ കൊടിയ പീഡനങ്ങളുടെ മുറിവുണങ്ങാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരവനിത

PTI
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പലതവണ ഓടിപ്പോകുവാന്‍ ഫൂലന്‍‌ദേവി ശ്രമിച്ചു, എന്നാല്‍ ഫലം പരാജയമായിരുന്നു കൂടാതെ കൊടിയ മര്‍ദ്ദനവും. ഒടുവില്‍ ഭര്‍ത്താവ് ഫൂലന്‍‌ദേവിയെ പിതാവിന്റെ പക്കലിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. സ്വന്തം വീട്ടിലെത്തിയിട്ടും പ്രശ്നങ്ങള്‍ തീര്‍ന്നില്ല, കാരണമില്ലാത്ത മോഷണകുറ്റത്തിന് ഫൂലന്‍‌ദേവിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഒരു മാസം ജയില്‍ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ബന്ധുവിന്റെ വീട്ടില്‍ മോഷണം നടത്തിയെന്നതായിരുന്നു ഫൂലന്‍‌ദേവിക്കെതിരെയുള്ള കുറ്റം. ജയില്‍ മോചിതയായി നാട്ടില്‍ തിരിച്ചെത്തിയ ഫൂലനെ പക്ഷേ നാ‍ട്ടുകാരോ ഗ്രാമവാസികളോ സ്വീകരിച്ചില്ല, അവര്‍ ഫൂലന്‍‌ദേവിയെ ഒന്നിച്ചുചേര്‍ന്നു വര്‍ജിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഫൂലന്‍‌ദേവിയെ ഒരു കൂട്ടം മോഷ്ടാക്കള്‍ ചമ്പല്‍ക്കാടുകളിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

അന്നത്തെ ഏറ്റവും വലിയ കൊള്ളക്കാരനായ ബാബു സിംഗാണ് ഫൂലന്‍‌ദേവിയെ കടത്തിക്കൊണ്ടു പോയത്. ബാബു സിംഗ് ഫൂലന്‍‌ദേവിയെ ചമ്പല്‍ക്കാടുകളില്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നു. എന്നാല്‍ സംഘത്തിലൊരാളായ വിക്രം എന്ന കൊള്ളക്കാരനുമായി ഫൂലന്‍‌ദേവി അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രണ്ട് പേരും യോജിച്ച് ചമ്പല്‍‌ക്കല്‍ക്കാട്ടിലെ മികച്ച കൊള്ളക്കാരായി.

എന്നാല്‍ ഇവരുടെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പുണ്ടായിരുന്ന മറ്റ് സംഘത്തിലെ ശ്രീരാം, ലാല രാം എന്നിവര്‍ ഫൂലന്‍‌ദേവിയെ അവിടെ നിന്നും തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവര്‍ ഫൂലന്‍‌ദേവിയുടെ കാമുകനായ വിക്രത്തിനെയും മറ്റ് സഹപ്രവര്‍ത്തകരെയും വെടിവെച്ച് കൊല്ലുകയും ചെയ്തു. ഫൂലന്‍‌ദേവിയെ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയത് തൊട്ടടുത്തുള്ള ഗ്രാമമായ ബേഹ്മൈയിലേക്കായിരുന്നു.

ന്യൂഡല്‍ഹി| WEBDUNIA|
എന്നാല്‍ ഗ്രാമത്തില്‍ ഫൂലന്‍‌ദേവിയെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. തട്ടിക്കൊണ്ട് പോയവര്‍ ഫൂലന്‍‌ദേവിയെ ക്രൂരമായി ബലത്സംഗം ചെയ്തു, ഇവര്‍ക്ക് പുറമെ ഗ്രാമത്തിലുള്ള മറ്റ് മുതിര്‍ന്ന നേതാക്കളും ഫൂലന്‍‌ദേവിയുടെ ശരീരത്തെ പിച്ചിചീന്തി. തുടര്‍ച്ചയായി മൂന്ന് ആഴ്ചകള്‍ ഫൂലന്‍‌ദേവിക്ക് തന്റെ ശരീരത്തെ മറ്റുള്ളവരുടെ മുന്നില്‍ അടിയറവ് വെയ്ക്കേണ്ടി വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :