പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊന്ന 3 പേര്‍ അറസ്‌റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
15കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന മൂന്നു പേരെ പൊലീസ് അറസ്‌റ്റ് ചെയ്തു. അരവിന്ദ് കുമാര്‍(22), വിജയ്‌വീര്‍(22), റാം അവതാര്‍ യാദവ്(24) എന്നിവരാണ് പൊലീസ് പിടിയിലായത്. അരവിന്ദിനെ ഡല്‍ഹിയില്‍ വച്ചും വിജയിനെയും അവതാറിനെയും ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വച്ചുമാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്.

വടക്കന്‍ ഡല്‍ഹിയില്‍ പെണ്‍കുട്ടിയുടെ വീടിന്റെ അടുത്താ‍ണ് അരവിന്ദിന്റെ സുഹൃത്തായ വിപിന്‍ കുറെ മാസങ്ങള്‍ താമസിച്ചിരുന്നത്. ഈ സമയം വിപിന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഓഗസ്റ്റ് പത്തിന് വിപിന്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കടത്തികൊണ്ട് പോയി മധുവിഹാറിലെ ഒരു വീട്ടില്‍ പാര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ അരവിന്ദ് വിപിനോടൊപ്പം ചേര്‍ന്ന് ഓഗസ്റ്റ് 19 വരെ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

യുവാക്കളുടെ പെരുമാറ്റത്തില്‍ പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രശ്നം വഷളാകുമെന്ന് കണ്ട യുവാക്കള്‍ പെണ്‍കുട്ടിയോട് തിരിച്ച് വീട്ടില്‍ പോകുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച പെണ്‍കുട്ടി ഇവരോടൊപ്പം തന്നെ വീട്ടില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ബറേലിയിലുള്ള അരവിന്ദിന്റെ അളിയന്‍ വിജയ്‌വീറിന്റെ അടുത്തേക്ക് ഇവര്‍ പെണ്‍കുട്ടിയുമായി പോകുകയായിരുന്നു. അവിടെ വച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തതിനുശേഷം കൊന്ന് കനാലില്‍ തള്ളി.

ഓഗസ്റ്റ് 27ന് കനാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മുഖ്യപ്രതിയായ വിപിനു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :