ഗുജറാത്ത് സര്‍ക്കാര്‍ നിരീക്ഷിച്ച പെണ്‍കുട്ടിയെ അറിയില്ലെന്ന ബിജെപി വാദം പൊളിഞ്ഞു; മോഡിയും യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ പുറത്ത്

PRO
PRO
ചിത്രം പുറത്തു വന്നതോടെ 2009ല്‍ നിരീക്ഷിക്കുന്നതിന് മുമ്പ് തന്നെ മോഡിയ്ക്ക് യുവതിയെ അറിയാമായിരുന്നുവെന്ന് വ്യക്തമായി. യുവതിയുടെ ദ്യശ്യങ്ങളുള്ള ഒരു സിഡി തന്റെ പക്കലുണ്ടെന്ന സംശയം കാരണമാണ് മോഡി തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രദീപ് ശര്‍മ്മ നേരത്തെ ആരോപിച്ചിരുന്നു. ഈ സിഡി കണ്ടെടുക്കാന്‍ പുലര്‍ച്ചെ തന്റെ വീട്ടീല്‍ റെയ്ഡ് നടത്തി. യുവതിക്ക് തന്നെ പരിചയമുണ്ടായിരുന്നു. നരേന്ദ്ര മോഡി അയച്ചതെന്ന് ചൂണ്ടിക്കാട്ടി ഒരു എസ് എം എസ് യുവതി തന്നെ കാണിച്ചു. ഈ ടെലിഫോണ്‍ നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ മോഡി ഉപയോഗിക്കുന്ന നമ്പറാണെന്ന് വ്യക്തമായെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. ഈ സംഭവങ്ങളില്‍ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പ്രദീപ് ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചത്.

പെണ്‍കുട്ടിയെയും, തന്നെയും അന്യായമായി നിരീക്ഷിച്ചതും, മൊബൈല്‍ ടാപ്പ് ചെയതതും ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഡിസംബര്‍ ആദ്യവാരം പരിഗണിക്കും. കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്നും തന്റെ നിര്‍ദ്ദേശപ്രകാരമാണ് മകളെ നിരീക്ഷിച്ചതെന്ന യുവതിയുടെ അച്ഛന്റെ വാദം തെറ്റാണെന്നും ശര്‍മ്മ വ്യക്തമാക്കുന്നു.

ചിത്രത്തിന് കടപ്പാട്: gulail.com
ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :