ഗീതിക ശര്‍മ്മയുടെ അമ്മയും തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പില്‍ വീ‍ണ്ടും കാന്‍‌ഡയുടെ പേര്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഹരിയാന മുന്‍ മന്ത്രി ഗോപാല്‍ കാന്‍ഡയുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത എയര്‍ഹോസ്റ്റസ് ഗീതികാ ശര്‍മയുടെ അമ്മ അനുരാധാ ശര്‍മ്മയും ജീവനൊടുക്കി. അശോക് വിഹാറിലെ ഇതേ വസതിയില്‍ വച്ചായിരുന്നു ഇവരുടെ മകള്‍ ഗീതിക ശര്‍മ്മ ആത്മഹത്യ ചെയ്തത്.

ഗീതികാ ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹരിയാന മുന്‍മന്ത്രി ഗോപാല്‍ കാന്‍ഡയാണ് താനും ജീവനൊടുക്കാന്‍ കാരണമെന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. ഗീതികയുടെ മരണത്തിന് ശേഷം ഹൈപ്പര്‍ടെന്‍ഷനടക്കമുള്ള രോഗത്തിലായിരുന്നു അമ്മയെന്ന് ഗീതികയുടെ സഹോദരന്‍ അങ്കിത് പറഞ്ഞു. ഭര്‍ത്താവിനും മകനും ഒപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

കാന്‍ഡയും കൂട്ടാളി അരുണ ചദ്ദയും തന്നെ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ഗീതികാ ശര്‍മ ജീവനൊടുക്കിയത്. തുടര്‍ന്ന് പൊലീസ് കാന്‍ഡയെ അറസ്റ്റു ചെയ്തിരുന്നു. കാന്‍ഡയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലാണ് ഗീതിക ആദ്യം ജോലി ചെയ്തിരുന്നത്.

ഗോപാല്‍ കാന്‍ഡയും ഗീതികയും തമ്മില്‍ മുന്‍പ് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെട്ടെന്ന് വികാരഭരിതയാകുന്ന സ്വഭാവക്കാരിയായിരുന്നു ഗീതികയെന്ന് ഗോപാല്‍ കാന്‍ഡ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. തന്നോട് അവര്‍ക്ക് ഒരേ സമയം പ്രണയവും വിദ്വേഷവുമായിരുന്നു. അസ്വസ്ഥമായ മനസിനുടമയായിരുന്നു ഗീതികയെന്നും കാന്‍ഡ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :