കോപ്പിയടിക്കാന്‍ സഹായിച്ചതിന് പിടിയിലായ വിദ്യാര്‍ഥിനി ജീവനൊടുക്കി

ചെന്നൈ| WEBDUNIA|
PRO
PRO
സഹപാഠിയെ കോപ്പിയടിക്കാന്‍ സഹായിച്ചതിന് പിടിയിലായ ചെന്നൈയിലെ സ്കൂള്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഐനാവരം ഡോ. സാലൈ ഗോവിന്ദരാജന്‍ ഗേള്‍സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി വി കവിതയാണ് ചെയ്തത്. കവിത തീകൊളുത്തി മരിക്കുകയായിരുന്നു.

പരീക്ഷ എഴുതുന്നതിനിടെ സഹപാഠിക്ക് ഉത്തരക്കടലാസ് കൈമാറുമ്പോഴാണ് കവിത പിടിയിലായത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കവിതയെ താക്കീത് ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമം മൂലമാണ് ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു പൊലീസ് അറിയിച്ചു.

സ്കൂള്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ക്യാബ് ഡ്രൈവറായ പിതാവിനേയും കൂട്ടി കവിത വ്യാഴാഴ്ച സ്കൂളില്‍ എത്തിയിരുന്നു. ഉച്ചതിരിഞ്ഞ് ഇവര്‍ വീട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് പിതാവ് ഭക്ഷണം വാങ്ങാന്‍ കടയില്‍പോയപ്പോള്‍ കവിത മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കവിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :