ഒമര്‍ രാജി പ്രഖ്യാപിച്ചു

ശ്രീനഗര്‍| WEBDUNIA|
ലൈംഗിക അപവാദക്കേസില്‍ ഉള്‍പ്പെട്ടതായ ആരോപണത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രാജി സന്നദ്ധത പ്രകടിപ്പിച്ചു. മുതിര്‍ന്ന പിഡിപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയാ മുസാഫിര്‍ ബെയ്‌ഗാണ്‌ ഒമറിനെതിരെ ആരോപണമുന്നയിച്ചത്.

“ഇത് ഒരു തെറ്റായ ആരോപണമാണെന്നെനിക്കറിയാം. എങ്കിലും അത് തെളിയിക്കുന്നത് വരെ പുറത്ത് നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” - ഒമര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ഗവര്‍ണറെ കാണാനായി രാജ്‌ഭവനിലേക്ക്‌ പോകുകയാണെന്നും ഒമര്‍ അബ്ദുള്ള സഭയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി എംഎല്‍എമാരെയും മന്ത്രിമാരെയും ഒമറിന്‍റെ പ്രസ്താവന ഞെട്ടിച്ചിരിക്കുകയാണ്.

സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ പട്ടികയില്‍ 102 ാമത്തെ പേര്‌ ഒമര്‍ അബ്ദുള്ളയുടേതാണെന്ന്‌ മുസാഫര്‍ ബെയ്‌ഗ്‌ ആരോപിച്ചതോടെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചോദ്യോത്തര വേള അവസാനിച്ച ഉടനെയാണ് ആരോപണവുമായി ബെയ്‌ഗ്‌ ആരോപണവുമായി രംഗത്തെത്തിയത്.

ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ തെളിയുന്നത്‌ വരെ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒമര്‍ വ്യക്തമാക്കി. ഭരണകക്ഷി അംഗങ്ങള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :