എട്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനുശേഷം അഗ്നിക്കിരയാക്കി

ലഖ്നൌ| WEBDUNIA|
PRO
എട്ടാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിനുശേഷം തീകൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ജലോണ്‍ ജില്ലയിലാണ് ക്രൂരമായ മാനഭംഗവും കൊലപാതകവും അരങ്ങേറിയത്.

സഹോദരിയോടൊപ്പം, വീടിനു സമീപമുളള കൃഷിയിടത്തില്‍ പോയി മടങ്ങുകയായിരുന്ന ബാലികയെ പ്രദേശത്തെ ഗുണ്ടാനേതാവായ റാം ബഹാദുറും സംഘവും വിജനമായ പ്രദേശത്തേക്ക്‌ വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സഹോദരി നിലവിളിച്ചുകൊണ്ട്‌ ഓടിയെത്തി അറിയിച്ചപ്പോഴാണ്‌ ഗ്രാമവാസികള്‍ വിവരം അറിയുന്നത്‌. ഇതിനിടയില്‍ പീഡനവിവരം പുറം ലോകത്തെ അറിയിക്കുമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ അക്രമികള്‍ അഗ്നിക്കിരയാക്കുകയായിരുന്നു.

നാട്ടുകാര്‍ തിരക്കി ചെന്നപ്പോഴേയ്ക്കും കുട്ടിയ്ക്ക്‌ 80 ശതമാനം പൊളളലേറ്റിരുന്നു. 80 ശതമാനം പൊളളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബാലിക ഇന്നു രാവിലെ മരിച്ചു. പ്രദേശത്തെ ഗുണ്ടയായ റാം ബഹാദുറും സംഘത്തെയും പിടികൂടിയതായി പൊലീസ്‌ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :