തിരുപ്പൂര്|
rahul balan|
Last Modified ബുധന്‍, 16 മാര്‍ച്ച് 2016 (16:54 IST)
അധ്യാപികയ്ക്കൊപ്പം ഒളിച്ചോടി ഒരുവർഷത്തിനു ശേഷം പിടിയിലായ പതിനഞ്ചുകാരൻ മാതാപിതാക്കൾക്കൊപ്പം പോകാൻ സമ്മതമാണെന്ന് ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്ന് കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു. അധ്യാപിക ഇപ്പോള്‍ ഗര്‍ഭിണിയാണ്.
കഴിഞ്ഞ വർഷമാണ് രണ്ടുപേരും പ്രണയത്തിലായതും എസ് എസ് എൽ സി പരീക്ഷയുടെ അവസാന ദിവസം തിരുച്ചിറപ്പള്ളിയിലുള്ള സ്കൂളിൽ നിന്നും ഒളിച്ചോടുകയും ചെയ്തത്. വിദ്യാർത്ഥി വീട്ടിൽ നിന്നു 10,000 രൂപയും 60 പവൻ സ്വർണാഭരണങ്ങളും എടുത്തിരുന്നു. തിരുപ്പൂരിലുള്ള ഒരു മില്ലിൽ ജോലിചെയ്യുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണു പൊലീസ് പിടികൂടിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണു മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാണെന്നു വിദ്യാർഥി പറഞ്ഞത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമപ്രകാരം അധ്യാപികയ്ക്കെതിരെ കേസെടുത്തു. അധ്യാപിക ഇപ്പോള്‍ റിമാൻഡിലാണ്.