അനുബന്ധ വാര്‍ത്തകള്‍
- വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ
- പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു
- ദേശീയ ആരോഗ്യ മിഷന്: കേന്ദ്രം കേരളത്തിനു തരാനുള്ളത് 636.88 കോടി രൂപ
- വയനാട് പുനരധിവാസത്തിന് സംസ്ഥാന സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണം; പൂര്‍ണമായും കേന്ദ്ര ഫണ്ടിനെ ആശ്രയിക്കരുതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍
- സാംസങ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം
വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം; പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു
കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി.
വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ അക്രമാസക്തരായി. പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെ കല്ലെറിയുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു ബില്ലില്‍ ഒപ്പുവച്ചതോടെ ബില്‍ നിയമമായി. ഇപ്പോള്‍ ബില്‍ പ്രാബല്യത്തിലായതായി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് അക്രമ സംഭവങ്ങളുടെ അരങ്ങേറ്റം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. അക്രമങ്ങള്‍ക്ക് ഉത്തരവാദി ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി ആണെന്ന് ബിജെപി ആരോപിച്ചു.
ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നിയമ ഭേദഗതിക്കെതിരെ ഹര്‍ജികളില്‍ സുപ്രീംകോടതി ഉടന്‍ വാദം കേള്‍ക്കില്ല എന്നാണ് വിവരം. ഈ മാസം 16നാണ് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.